53.WADJDA (ARABIC,2012)

WADJDA (ARABIC,2012),|Drama|,Dir:-Haifa Al-Mansour,*ing:-Waad Mohammed,Reem Abdullah

 ലോകം ചലിപ്പിക്കുന്ന എണ്ണപ്പാടങ്ങള്‍ മൂലം സമ്പന്നമായ രാജ്യമാണ് സൗദി  അറേബ്യ. എന്നാല്‍ സ്ത്രീ  സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ദാരിദ്ര്യം  ആണ് ആ രാജ്യം    .ഒരു രാജ്യത്തിന്‍റെ സംസ്കാരം ,അവരുടെ ജീവിത -മത ശൈലികള്‍ എല്ലാം കെട്ടിപ്പെടുത്തിയിരിക്കുന്നത് അത്തരം ഒരു ചിന്താഗതിയില്‍ ഊന്നിയായിരിക്കുന്നതിനാല്‍ ആകാം അത്തരം ഒരു അവസ്ഥ .യാഥാസ്ഥിക മൂല്യങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ പലപ്പോഴും നവീന ആശയങ്ങള്‍ക്ക് വില കല്പ്പിക്കാത്തതും അതിനു ഒരു കാരണമായേക്കാം .കലകള്‍ക്ക് വിശേഷാല്‍ സിനിമ പോലുള്ളവയ്ക്ക്‌ ആ രാജ്യം നല്‍കിയ വിലക്ക് ലോകമെങ്ങും പ്രശസ്തം ആണ് .ഒരു സിനിമ തിയറ്റര്‍ പോലും ഇല്ലാത്ത രാജ്യം .ടി വി യില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ വരുന്ന അറബിയില്‍ മൊഴിമാറ്റം നടത്തിയ മറു ഭാഷ സിനിമകള്‍ ആണ് കൂടുതലായും അവര്‍ക്ക് സിനിമ എന്ന കലയോടുള്ള ബന്ധം  .അത്തരം ഒരു രാജ്യത്ത്  നിന്നും ,അതും സ്ത്രീ സ്വാതന്ത്ര്യം ,സിനിമയോടുള്ള അനിഷ്ടം എന്നിവയ്ക്ക് കുപ്രസിദ്ധി നേടിയ രാജ്യത്ത് നിന്നും ഒരു സ്ത്രീ സംവിധായകയുടെ ആദ്യ സിനിമാസംരംഭം  ആണ് “Wadjda”.ഹൈഫ അല്‍ -മന്‍സോര്‍ എന്ന സ്ത്രീ സംവിധായക നടത്തിയ ധീരമായ ഒരു ചുവടുവയ്പ്പായിരുന്നു ഈ ചിത്രം .

  ഒരു ചിത്രം എന്ന നിലയില്‍ കാണുന്നതിന് മുന്‍പ് ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ആണ് പ്രസക്തം.Wajda എന്ന ബാലിക  ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം .അവള്‍ ധീരയാണ് .അവള്‍ പലപ്പോഴും തന്‍റെ സ്വാതന്ത്ര്യം നിഷേധിക്കുന്നവരുടെ നേരെ,അതാരായാലും ചോദ്യം ചെയ്യുന്ന ഒരു കഥാപാത്രം .തനിക്ക് സമൂഹം പതിച്ചു നല്‍കിയിരിക്കുന്ന പരിമിതികളില്‍ നിന്നും പുറത്തു കടക്കുവാന്‍ അവള്‍ പലപ്പോഴും വെമ്പല്‍ കൊള്ളുന്നുണ്ട്,അതിനു ശ്രമിക്കുന്നുമുണ്ട് .പലപ്പോഴും അതവളെ പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കുന്നു.എങ്കിലും അവള്‍ തനിക്ക് ലഭിക്കുന്ന കൊച്ചു സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്.സ്കൂളില്‍ ശിരസ്സ്‌ മറയ്ക്കാതെ വരുന്ന അവളെ പ്രധാനാദ്ധ്യാപിക വഴക്ക് പറയുന്നുണ്ട് .അവള്‍ തന്‍റെ കൂട്ടുകാരിക്കും അവളുടെ കാമുകനും ഇടയില്‍ ഒരു സന്ദേശ വാഹകയായി മാറുന്നുണ്ട്.പാശ്ചാത്യ സംസ്കാരാത്തോട് അവള്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ട് .ചെറു പ്രായത്തിലെ വിവാഹിതയായ സഹപാഠിയുടെ വരന്‍റെ പ്രായം അറിയുമ്പോള്‍ അവള്‍ പരിഹസിച്ചു ചിരിക്കുന്നുമുണ്ട് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുവാന്‍ അനുവാദം ഇല്ലാത്ത രാജ്യത്ത് ഡ്രൈവറായ പാക്കിസ്ഥാനി അവര്‍ക്ക് വേണ്ടി തന്‍റെ വണ്ടി ഓടില്ല ഏന് പറയുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ അവള്‍ പോകുന്നുണ്ട് .അങ്ങനെ ആ രാജ്യത്ത് തനിക്ക് നിഷിദ്ധം ആയതിനെ ഒക്കെ പുണരാന്‍ ശ്രമിക്കുന്നുണ്ട് വാജ്ധ .ഒരിക്കല്‍ അബ്ദുള്ള എന്ന തന്‍റെ സുഹൃത്തിനോടൊപ്പം മത്സരയോട്ടം നടത്താന്‍ വാജ്ധായ്ക്ക് അവള്‍ ദിവസവും കാണുന്ന പച്ച നിറമുള്ള സൈക്കിള്‍ വാങ്ങാന്‍ ഒരു ആഗ്രഹം തോന്നി .

  അതിനായി അവള്‍ തന്‍റെ അമ്മയോട് കാശ് ചോദിക്കുന്നു .എന്നാല്‍ സ്ത്രീകള്‍ക്ക് സൈക്കിള്‍ ഓടിക്കുന്നത് നിഷിദ്ധം ആണ് എന്ന കാഴ്ചപ്പാടില്‍ ആണ് നവീന ജീവിത രീതികളും അത് പോലെ തന്നെ യാഥാസ്ഥിക ചിന്താഗതികളും ഒരു പോലെ വച്ച് പുലര്‍ത്തുന്ന അവളുടെ അമ്മയുടെ മറുപടി .വാജ്ധ സൈക്കിള്‍ കടക്കാരനോട് തനിക്കിഷ്ടപെട്ട ആ സൈക്കിള്‍ ആര്‍ക്കും കൊടുക്കരുതെന്നും താന്‍ തന്നെ അത് വാങ്ങുമെന്നും പറയുന്നു .പക്ഷെ അവള്‍ക്കു ആ സൈക്കിള്‍ വാങ്ങണമെങ്കില്‍ 800 റിയാല്‍ വേണമായിരുന്നു .അതിനുള്ള വഴികള്‍ ആലോചിച്ചിരിക്കുമ്പോള്‍ ആണ് 1000 റിയാല്‍ ഒന്നാം സമ്മാനത്തുക നല്‍കുന്ന ഖുറാന്‍ പാരായണ മത്സരത്തെക്കുറിച്ച് അവള്‍ അറിയുന്നത് .മതം , മത ഗ്രന്ഥം എന്നിവയോട് താല്‍പ്പര്യം ഇല്ലാതിരുന്ന അവള്‍ എങ്കിലും തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനായി ആ മത്സരത്തില്‍ പങ്ക് ചേരാന്‍ തീരുമാനിക്കുന്നു .അതിനായി അവള്‍ മത പഠന ക്ലാസ്സില്‍ ചേരുന്നു .ആദ്യമൊക്കെ അവള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും അവള്‍ അതിനെ ഒക്കെ തരണം ചെയ്യുന്നു .ആ സമയത്ത് തന്നെ ആണ് തന്‍റെ ഭാര്യയില്‍ നിന്നും തനിക്ക് ഇനിയൊരു കുഞ്ഞിനെ കിട്ടില്ല എന്ന് മനസ്സിലാക്കുന്ന വാജ്ദയുടെ അച്ഛന്‍ വീണ്ടും വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുന്നത് ,

  സ്കൂളില്‍ പ്രധാനാദ്ധ്യാപികയുടെ കണ്ണിലെ കരടായ വാജ്ദ അങ്ങനെ ഖുറാന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കുന്ന ദിവസം വന്നെത്തി.അന്ന് അവളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം .വാജ്ധയ്ക്ക് തന്‍റെ സ്വപ്നമായ ആ സൈക്കിള്‍ വാങ്ങുവാന്‍ വേണ്ടി ആ ഖുറാന്‍ പാരായണ മത്സരം ജയിക്കാന്‍ സാധിക്കുമോ??ജയിച്ചാലും സാമൂഹിക വിലക്കുകള്‍  അവളെ ആ സൈക്കിള്‍ ഓടിപ്പിക്കാന്‍ സമ്മതിക്കുമോ ???ഇതിനൊക്കെ ഉള്ള ചോദ്യങ്ങള്‍ അവസാനം ഈ സിനിമയില്‍ നിന്നും നമുക്ക് ലഭിക്കും .

 സമാന തീമില്‍ വേറെയും ചിത്രങ്ങള്‍ നേരത്തെ വന്നിട്ടുണ്ടെങ്കിലും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത് സമൂഹത്തിലെ ലിംഗ വിവേചനത്തിനെതിരെ ചെറിയ ശബ്ദം ഉയര്‍ത്തുന്ന ബാലികയെ  ധൈര്യപൂര്‍വ്വം അവതരിപ്പിച്ച സംവിധായിക ആണ് .തന്‍റെ ചുറ്റുമുള്ള പെണ്‍കുട്ടികളുടെ ചിന്തകള്‍ തന്‍റെ കൊച്ചു നായികയിലേക്ക് അവര്‍ പകര്‍ന്നു നല്‍കിയിട്ടുമുണ്ട്..മൂടുപടംഅണിഞ്ഞ് ഫോട്ടോ എടുത്തിരിക്കുന്നതിനെ ഒക്കെ ചെറുതായെങ്കിലും സംഭാഷണത്തിലൂടെ അല്ലെങ്കില്‍ പോലും വിമര്‍ശിക്കുന്നുണ്ട് .ദുഷ്ക്കരമായ സാഹചര്യങ്ങളില്‍ റിയാദില്‍ വച്ച് പൂര്‍ണമായും ഷൂട്ട്‌ ചെയ്തതാണ് ഈ സിനിമ .തന്‍റെ പരിമിതികളില്‍ നിന്നും കൊണ്ട് ഒരു സിനിമ എടുക്കുകയും ,അതിനെ സൗദി അറേബ്യയുടെ നടാടെയുള്ള  ആദ്യത്തെ നോമിനേഷന്‍ ആയി 86 മത് ഓസ്കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് അയയ്ക്കുവാനും  ഈ ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് .ധാരാളം പുരസ്കാര വേദികള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള   ഈ ചിത്രം അതിന്‍റെ പരിമിതികളില്‍ നിന്നും കൊണ്ട് ശ്രദ്ധേയമായ ഒരു പ്രമേയം അവതരിപ്പിച്ചിരിക്കുന്നു .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10 എന്നാല്‍ സംവിധായകയുടെ ധീരതയ്ക്ക് ഒരു മാര്‍ക്ക് കൂടി നല്‍കാം ….

“Wadjda” comes from Saudi Arabia.A country which have restrictions on freedom of women and arts like cinema.Wadjda was the first full feature film pictured in Saudi Arabia and that too under the directorship of a woman.This movie speaks out against the sexual discrimination that exists in the mainstream communities of Saudi.Though a rich country with its vast reserves of oil,it appears to be poor in terms of freedom for certain sections.The shackles that are around the women of Saudi is notorious alongside  a land without any movie theaters.So these conditions made it all extremely difficult for the lady director Haifa Al-Mansour in crafting this movie.

The main character in this movie is a girl who is a student in a madrasa in Riyadh.Her name is Wadjda.Wadjda is a brave girl.She often tries to break the rules that are imposed on her.She enjoys listening love songs,she hates wearing veil,she acts as a messenger in between her lover friends.She also laughs on hearing the age of the bridegroom of her classmate.in all,she is an out spoken girl who enjoys her freedom which she achieved through her acts.Once Wadjda wanted to buy a green bicycle that she sees everyday to race with her friend Abdullah.She asked her mother who was conservative in her thoughts and modern in her life style to pay for that.But she told Wadjda that it was not allowed for the ladies in Saudi to ride a bicycle.But Wadjda was not ready to give up.At that she heard about a Quran recital competition in her madrasa which offered 1000 Riyals for the first prize winner.

She needed only 800 Riyals to buy her dream vehicle.So she decided to join the competition.For that she started taking religious classes and Wadjda who wasn’t a religious type of girl had difficulties in learning at first..At that time her mother was going through emotional problems on hearing about the plan of Wadjda’s father getting married as she couldn’t conceive again.At last the day of the Quran recital competition arrived.Shall she be able to win the competition?If she wins could she be able to buy her dream vehicle to race with Abdullah?Rest of the movie deals with the answers of these questions and the story of Wadjda’s life on that day.

Though similar movies were released based on look alike themes,this movie stands apart from the rest due to lady director who could raise her voice against such discrimination in a country like Saudi Arabia.Some scenes find funny such as putting on veil while taking photograph.But the work of the lady director paid off.The movie was the first ever nomination from Saudi Arabia for competing in the best foreign film category in the 86th Oscar awards.A movie which held its head high in many international venues,a voice of the oppressed,I am rating it by a 7/10 and another one mark for the bravery of the lady director in making such a movie in Saudi Arabia.

More reviews @ http://www.movieholicviews.blogspot.com

52.PI (ENGLISH,1998)

PI (ENGLISH,1998), |Drama|Sci-fi|Thriller|,Dir:-Daren Aronofsky,*ing:-Sean GulletteMark MargolisBen Shenkman

പ്രപഞ്ച രഹസ്യം തേടിയുള്ള മനുഷ്യന്‍റെ യാത്രയ്ക്ക് വളരെയധികം കഥകള്‍ പറയാനുണ്ടായിരിക്കും .പ്രപഞ്ചത്തിന്റെ ഉല്‍പത്തി മുതല്‍ ഉള്ള രഹസ്യങ്ങള്‍ ഒരു ചെപ്പില്‍ അടച്ചു വച്ച് നമ്മുടെ എല്ലാം അറിവിനും അപ്പുറം കാത്തു സൂക്ഷിച്ച് വച്ചിരിക്കുന്ന ഒരു രഹസ്യമായി അതിപ്പോഴും നിലകൊള്ളുന്നു .ആ രഹസ്യങ്ങള്‍ക്ക് പലരും നല്‍കുന്ന നിര്‍വചനം പലതായിരിക്കാം .ചിലര്‍ പ്രാപഞ്ചിക രഹസ്യങ്ങളുടെ പിന്നില്‍ ഒരു ശക്തി ഉണ്ടെന്നു വിചാരിക്കുന്നു .അതിനെ ഒരു വിശ്വാസത്തിന്‍റെ ചട്ടക്കൂട്ടില്‍ ഇട്ട് അതിനെ മതപരമായ രീതികളില്‍ കാണുന്നു .എന്നാല്‍ ചിലര്‍ അതിനു ശാസ്ത്രത്തിന്‍റെ നിറം നല്‍കി അതിനെ സങ്കീര്‍ണമായ ഒരു സിദ്ധാന്തം രൂപപ്പെടുത്തി അതിന് മനുഷ്യനും അതീതമായ മാനങ്ങള്‍ നല്‍കുന്നു .ചുരുക്കത്തില്‍ ശാസ്ത്രവും മതവും എല്ലാം ഇത്തരം സിദ്ധാന്തങ്ങള്‍ തേടി ഉള്ള യാത്രയില്‍ മനുഷ്യനെ അനുഗമിക്കുന്നു .ആ യാത്രയുടെ ലക്‌ഷ്യം ഒന്നാണെങ്കിലും വഴി വ്യത്യസ്ഥം ആണ് .അവിടെ വിശ്വാസവും ശാസ്ത്രവും തമ്മില്‍ ഉള്ള ഉരസലുകള്‍ ഉണ്ടാകുന്നു .അത്തരം ഒരു സങ്കീര്‍ണമായ വിഷയം ചര്‍ച്ച ചെയ്യുന്ന പതിവ് ഹോളിവുഡ് സിനിമ രീതികളില്‍ നിന്നും മാറിയുള്ള വ്യത്യസ്തമായ ഒരു ചിത്രമാണ് “പൈ”

 പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും ഒരു പ്രത്യേക രീതി പിന്തുടരുന്നു എന്ന് വിശ്വസിക്കുന്ന കണക്കിലെ വിദഗ്ദ്ധന്‍ ആയ മാക്സ് കോഹന്‍ .മാക്സ് ഒരു പ്രത്യേക സ്വഭാവക്കാരന്‍ ആണ് .സാമൂഹികമായ ഇടപ്പെടലുകള്‍ അയാള്‍ക്ക്‌ കുറവാണ് .അയാളുടെ മനസ്സില്‍ അയല്‍വക്കത്ത് താമസിക്കുന്ന ദേവിയുടെ കാമാതുരയായ കണ്ണുകളെ കാണുന്നില്ല …പണത്തിന്റെ പുത്തന്‍ മണം നല്‍കുന്ന സൌഭാഗ്യങ്ങള്‍ അയാള്‍ ശ്രദ്ധിക്കുന്നില്ല .അയാളുടെ ആകെ ഉള്ള സൌഹൃദം കണക്കും പിന്നെ ഗുരു സ്ഥാനത്തുള്ള സോള്‍ എന്ന വൃദ്ധനും ആണ് .മാക്സിന്റെ സിദ്ധാന്തം അനുസരിച്ച് നമ്മുടെ ചുറ്റും സംഭവിക്കുന്നതില്‍ എല്ലാം ഒരു പ്രത്യേക സംഖ്യയുടെ സ്വാധീനം ഉണ്ടെന്ന് കരുതുന്നു .അതിനെ ചുറ്റിപറ്റി ഉള്ള മാക്സിന്റെ പരീക്ഷണത്തില്‍ അയാള്‍ ത്യജിക്കുന്നത് അയാളുടെ ജീവിതം തന്നെ ആണ് .സങ്കീര്‍ണമായ പരീക്ഷണങ്ങള്‍ അയാളുടെ തലച്ചോറിന് നല്‍കിയ ആഘാതം കൂടുതലായിരുന്നു.അത് അയാളെ ഒരു രോഗി ആക്കുന്നു.മാക്സ് തന്‍റെ പരീക്ഷണങ്ങള്‍ക്ക് അടിസ്ഥാനമായി എടുക്കുന്നത് ആരാലും പ്രവചിക്കാന്‍ കഴിയില്ല എന്ന് കരുതുന്ന സ്റ്റോക്ക് എക്സ്ചേഞ്ചിലെ കണക്കുകളെ ആണ്.അവയെ പ്രവചിക്കാം എന്നും ആ കണക്കുകളുടെ പുറകില്‍ ഒരു പ്രത്യേക സിദ്ധാന്തം  ഒളിച്ചിരിപ്പുണ്ട് എന്നും വിശ്വസിയ്ക്കുന്നു.മാക്സ് തന്‍റെ അറിവുകള്‍ പങ്ക് വയ്ക്കുന്ന സോള്‍ പണ്ട് ഇത് പോലെ ഉള്ള പരീക്ഷണങ്ങള്‍ നടത്തി ഒരു വിധത്തില്‍ പരാജയത്തിന്‍റെ കയ്പ്പ് നീര്‍ കുടിച്ച ആളുമായിരുന്നു .അതിനാല്‍ തന്നെ സോള്‍ ഇപ്പോഴും മാക്സിനോട് വിശ്രമം എടുക്കുവാന്‍ ആവശ്യപ്പെടുന്നും ഉണ്ട്.

മാക്സിനെ പതിവായി ഫോണ്‍  വിളിക്കുന്ന വാള്‍ സ്ട്രീറ്റിലെ ദല്ലാള്‍ ആയ ഒരു സ്ത്രീ  മാക്സിനെ നേരില്‍ കാണുന്നു .അവര്‍ മാക്സിന്‍റെ നിരീക്ഷണങ്ങള്‍ തങ്ങള്‍ക്കും കൂടി പങ്ക് വയ്ക്കുവാന്‍ ആവശ്യപ്പെടുന്നു.അതിനു പകരമായി ഒരു സൂപ്പര്‍ ചിപ്പ് അവര്‍ നല്‍കുന്നു .തന്‍റെ പരീക്ഷണങ്ങള്‍ക്ക് അത്തരം ഒരു ചിപ്പിന്റെ  ആവശ്യകത ഉണ്ടെന്നു മനസ്സിലാക്കിയ മാക്സ് ആ ആവശ്യം അംഗീകരിക്കുന്നു .പിന്നീട് മാക്സ് ഒരു കഫേയില്‍ വച്ച് ജൂതനായ ലെന്നിയെ പരിചയപ്പെടുന്നു .ജൂത വിശ്വാസങ്ങളെ കണക്കുമായി ബന്ധിപ്പിക്കുന്ന ഒരു വിദഗ്ധന്‍ ആണ് ലെന്നി.അവര്‍ പതുക്കെ കൂട്ടുകാരാകുന്നു.ജൂതനാനെങ്കിലും വിശ്വാസിയല്ലാത്ത മാക്സിനോട് ലെന്നി കണക്കും മതവും തമ്മില്‍ ഉള്ള ബന്ധത്തെ കുറിച്ച് പറയുന്നു .അങ്ങനെയിരിക്കെ തന്‍റെ പുതിയ ചിപ്പുമായി ഗവേഷണം  തുടരുന്ന മാക്സ് 216 അക്കങ്ങള്‍ ഉള്ള ഒരു സംഖ്യ അവിചാരിതമായി  കണ്ടു പിടിക്കുന്നു.എന്നാല്‍ തന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി എന്ന് കരുതുന്ന മാക്സ് തന്‍റെ നീരിക്ഷണങ്ങള്‍ സോളിനോടും പറയുന്നു.എന്നാല്‍ സോള്‍ താന്‍ പണ്ട് സമാനമായ ഒരു സംഖ്യ കണ്ടെത്തിയ കാര്യം മാക്സിനോട് പറയുന്നു.എന്നാല്‍ അസംഭവ്യമായ കാര്യങ്ങള്‍ പിന്നീട് നടക്കുന്നു.അത് മാക്സിന്റെ കണക്കു കൂട്ടലുകളോട്‌ അടുത്ത് നില്‍ക്കുന്നതും ആയിരുന്നു.എന്നാല്‍ തനിക്ക് തെറ്റ് പറ്റി എന്ന് കരുതി മാക്സ് ആ സംഖ്യ എഴുതിയ കടലാസ് കളയുന്നു .പിന്നീട് അത് അന്വേഷിച്ചു പോയപ്പോഴേക്കും അതിന്‍റെ ആദ്യ ഭാഗം കിട്ടിയ ഓഹരി ദള്ലാലുമാര്‍ ബാക്കി സംഖ്യ അന്വേഷിച്ചു മാക്സിന്റെ പുറകെ വരുന്നു.അതിന്‍റെ കൂടെ അവിചാരിതമായ മറ്റൊരു ശത്രുവും .ദൈവത്തിന്‍റെ സംഖ്യ അന്വേഷിക്കുന്ന ജൂത പുരോഹിതന്മാര്‍..

  മാക്സ് തന്‍റെ ശത്രുക്കളെ എങ്ങനെ നേരിടും എന്നുള്ളതും ..മാക്സ് കണ്ടു പിടിച്ച ആ സംഖ്യ യഥാര്‍ത്ഥത്തില്‍ എന്താണ് എന്നതും ആണ് ബാക്കി സിനിമ.ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ഈ ബാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം എനിക്ക് അനുഭവപ്പെട്ടത് ബുദ്ധിപൂര്‍വമായ ഒരു സിനിമ എന്ന നിലയിലാണ്.സംഖ്യകള്‍ മാത്രം കൂട്ടുള്ള മാക്സ് മാനസികമായ പ്രശ്നങ്ങള്‍ ഉള്ള ഒരാളാണ്.പലപ്പോഴും കാണിക്കുന്ന ഡ്രില്ലിംഗ് രംഗങ്ങള്‍ ,മാക്സിന്റെ മരുന്ന് കഴിയ്ക്കല്‍ എന്നിവയെല്ലാം ആ അവസ്ഥയെ വരച്ചു കാട്ടുന്നു.ഒരു സൂപ്പര്‍ കമ്പ്യുട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യന്‍ “ദൈവത്തിന്‍റെ സംഖ്യ ” എന്ന്ക വിശ്വസിക്കുന്ന ആ സംഖ്യ കണ്ടെത്തുന്ന ആ രംഗങ്ങളില്‍ അയാളില്‍ ഉണ്ടാകുന്ന ആ മാറ്റങ്ങള്‍ എല്ലാം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.സങ്കീര്‍ണമായ ഒരു മികച്ച സൈക്കോ ത്രില്ലര്‍ തന്നെ ആണ് ” പൈ “.പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി ഹോളിവുഡില്‍ പിറവി എടുത്ത ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് നിസ്സംശയം പറയാവുന്ന  ഒരു സിനിമ.സങ്കീര്‍ണമായ ഒരു വിഷയം സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍ .വിശ്വാസവും പണത്തോടുള്ള ആര്‍ത്തിയും എല്ലാം ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണെന്ന് നമുക്ക് പലപ്പോഴും തോന്നും ഈ ചിത്രത്തില്‍ .കണക്കിന്‍റെ  സങ്കീര്‍ണതകള്‍ പലപ്പോഴും സിനിമ കാണുമ്പോള്‍ നമുക്കും കുറച്ച് തലവേദന കൊണ്ട് വരുന്നുണ്ട്.എന്നാല്‍ മികച്ച രീതിയില്‍ എഴുതിയ വിശ്വസനീയമായ ഒരു മാസ്റ്റര്‍ പീസ്‌ ആണ് ഈ ചിത്രം.ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള ചിത്രമല്ല .അല്‍പ്പം ക്ഷമയോടെ ഇരുന്ന് കണ്ടു മനസ്സിലാക്കേണ്ട ചിത്രം ആണ് “പൈ “
ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8.5/10 !!

” PI ” is an excellent movie based on the life of a mathematician Max Cohan who believed that the world follows a pattern in its structure of existence.He believed that a super number expresses the world order.He believed that a complex number could make such a pattern for the existence of world.In his quest to find the ultimate number,he sacrificed his social life,relations,money and beliefs.He had a lonely life with numbers and his mentor Sol as his only friends.Max often discusses his findings with Sol whom himself was a veteran who failed in finding the pattern.
One day Max met up with a lady from Wall Street who was a broker there.She used to call max everyday seeking his help.In his quest to find the pattern,max believes that even the unpredictable stock exchange follows a particular pattern in its mode of work.He was making calculations based on that theory .She offered him a super chip for conducting his researches and in return asked to share his work with him.Max knew that the super chip which she provided would be much useful to him.Later on he met  a Jew Lenny in a cafe.Lenny co-relates mathematics and Jew beliefs and explains it to Max.Max,himself was a Jew who didn’t have religious believes.But Max made friends with Lenny.
Later,during his experiment with the super chip,Max accidentally got himself into a 216 digit number as his output.But for the number to be true,the unexpected had to occur the next day.He discussed the same with his mentor Sol and Sol too said him that he too had a vision of such a number.Later Max got confirmed that his findings were accurate.

But Max already threw the first part of the numbers and memorized the rest.But the thrown away part was with the beasts from wall street.They wanted the rest of the numbers from him.At the same time a new enemy also came in max’s way.A group of Jewish priests who were searching for the ultimate number from the God.Can max be able to survive from his enemies?Can he be able to understand what that number actually meant?Rest of the story deals with these.This movie is a well crafted,high profile,intelligent movie which really tears our heads while watching.this movie is not for all.An usual attempt from Hollywood with a script having technical brilliance and moreover its a masterpiece in black and white.This movie clearly shows that money and belief goes in tandem. An exceptional Indie movie that should be considered as one having a brilliant way of film making for a brilliant film.My rating for the movie is 8.5/10!!

More reviews @ http://www.movieholicviews.blogspot.com

51.NAADODI MANNAN (MALAYALAM,2013)

NADODI MANNAN(MALAYALAM,2013),Dir:-Viji Thampy,*ing :-Dileep,Ananya,Sayaji Shinde.

പ്രതീക്ഷകള്‍ തെറ്റിക്കാതെ ദിലീപ് ..
  ” ശ്രുംഗാരവേലന്‍ “എന്ന ദിലീപ് ചിത്രത്തെ കീറി മുറിച്ചുള്ള അവലോകനങ്ങള്‍ നമ്മള്‍ ധാരാളം കണ്ടതാണ്.ഒരു സിനിമ എന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു പുതുമയും ഇല്ലാത്ത ഒരു ചിത്രമായിരുന്നു അത്.എന്നാല്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തി ആ ചിത്രം നേടിയ വിജയം പലരെ പോലെയും എന്നെയും ഞെട്ടിച്ചിരുന്നു.ശരാശരിയിലും മേലെ ഉള്ള ചിത്രങ്ങള്‍ എന്ന് നിരൂപകര്‍ പറഞ്ഞ ചിത്രങ്ങള്‍ക്ക് പലപ്പോഴും എത്തിപ്പിടിക്കാനാവാത്ത ദൂരത്തില്‍ ഉള്ള വിജയമായിരുന്നു അത് .മേല്‍വിലാസം,മഞ്ചാടിക്കുരു തുടങ്ങിയ വ്യത്യസ്തതയില്‍ ഊന്നിയിറക്കിയ ചിത്രങ്ങള്‍ മികച്ചതെന്നുള്ള നിരൂപക പ്രശംസകള്‍ ലഭിച്ചപ്പോഴും അവയുടെ സാമ്പത്തിക പരാജയം മലയാളിക്ക് എന്താണ് വേണ്ടത് എന്നുള്ളതിന്റെ ചൂണ്ടു പലകയാണോ എന്നുള്ള സംശയം പലരിലും ഉളവാക്കിയിരുന്നു.മികവിന്‍റെ അളവുകോല്‍ ഇപ്പോള്‍ ഭൂരിപക്ഷ  മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ താഴേക്ക് മാറ്റി വരച്ചോ എന്നൊരു സംശയം സാധൂകരിക്കുന്നതായിരുന്നു സ്രുംഗാരവേലന്റെയും ,മയാമോഹിനിയുടെയും ഒക്കെ വിജയം .സിനിമ തീര്‍ച്ചയായും ഒരു കച്ചവട സാമഗ്രി ആണ് .ലാഭം ആയിരിക്കാം മേന്മ ഉള്ള ചിത്രങ്ങളെക്കാളും കാശിറക്കി സിനിമ പിടിക്കുന്ന ആളുടെ ലക്‌ഷ്യം .ആ ഗണത്തില്‍ പെടുത്താവുന്ന ഒന്നായി  മാറാന്‍ സാധ്യതയുള്ള ചിത്രമാണ് നാടോടി മന്നനും .

   ശ്രുംഗാരവേലനില്‍ നിന്നും നാടോടി മന്നനില്‍ എത്തുമ്പോള്‍ ദിലീപ് എവിടെ വരെ ആയി എന്ന് മനസ്സിലാക്കുമ്പോള്‍ ആണ് യഥാര്‍ത്ഥ ചിത്രം മനസിലാകുന്നത് .പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇല്ല.ദ്വയാര്‍തങ്ങള്‍ കുറച്ചു കുറഞ്ഞു എന്ന് മാത്രം .കഥ എന്ന് പറയുവാന്‍ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ചിത്രം .ദിലീപിന്‍റെ തന്നെ ജോഷി ചിത്രമായ “ലയണ്‍ ” വിജി തമ്പി സംവിധാനം ചെയ്‌താല്‍ എങ്ങനെ ഇരിക്കും എന്ന് അറിയണമെങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതി .ജാഥയ്ക്ക് ആളെ കൂട്ടി ജീവിക്കുന്ന പാലക്കാട്ടുകാരനായ പദ്മനാഭന്‍ ഒരു പ്രത്യേക  സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതീക്ഷയായി മാറുന്നു .ഭരണമാറ്റം കൊതിച്ചിരുന്ന ജനങ്ങള്‍ക്ക്‌ പ്രതീക്ഷയേകുന്ന മേയറായി മാറുന്നു .പിന്നെ കുറച്ചു ഹീറോയിസം ,അല്‍പ്പം റൊമാന്‍സ് ,അവസാനം തിന്മയുടെ മേല്‍ നന്മയ്ക്ക് വിജയം .മേയറായി വരുന്ന സമയം അല്‍പ്പം ഭാഗങ്ങളില്‍ മുതല്‍വനിലെ ആര്‍ജുനെ ഓര്‍മിപ്പിച്ചു ജനപ്രിയ നായകന്‍ .നായികമാരായി  അനന്യ..കൂടെ അര്‍ച്ചന കവി ,മൈഥിലി എന്നിവര്‍ .അര്‍ച്ചന കവിയ്ക്കു പട്ടം പോലെ എന്ന ചിത്രത്തില്‍ നിന്നും അധികം മാറ്റം ഒന്നും വന്നിട്ടില്ല.നായികമാര്‍ക്കാര്‍ക്കും പതിവ് പോലെ ഷോ പീസ്‌ എന്ന സ്ഥാനം മാത്രം .നെടുമുടി വേണു കാക്കകുയില്‍ .നിന്നും തുടങ്ങിയ വൃദ്ധവേഷം അല്‍പ്പം കളര്‍ മാറ്റി ശ്രുംഗാരവേലനിലും പിന്നെ നാടോടി മന്നനിലും അവതരിപ്പിച്ചിരിക്കുന്നു .സായാജി ഷിണ്ടേ വില്ലന്‍ വേഷത്തില്‍ പ്രകാശ് രാജിനെ അനുകരിക്കുന്നത് പോലെ ഒക്കെ തോന്നിപ്പിച്ചു .ധൂള്‍ എന്ന തമിഴ് ചിത്രത്തില്‍ അദ്ദേഹം തന്നെ  അവതരിപ്പിച്ച  കുറച്ചു മാനറിസ്സങ്ങളും കൂട്ടിനുണ്ടായിരുന്നു .വിജയരാഘവന്റെ മേയര്‍ വേഷം ജഗതി ശ്രീകുമാറിന് വേണ്ടി തുന്നിയതായിരുന്നോ എന്നൊരു സംശയവും ബാക്കി.റിയാസ് ഖാന്‍ മസ്സില്‍ പെരുപ്പിച്ചു പതിവ് പോലെ ഇതിലും ഉണ്ട് .സംഗീതം നല്‍കിയ വിദ്യാസാഗറും നിരാശപ്പെടുത്തി .  കൃഷ്ണ  പൂജപ്പുരയും  പതിവ് രീതിയില്‍ തന്നെ.അപ്പോള്‍ മൊത്തത്തില്‍ ഒരു വ്യത്യസ്തതയും അവകാശപ്പെടാന്‍ ഇല്ലാത്ത ചിത്രം .

  എന്നാല്‍ തമാശയുടെ അകമ്പടിയോടെ ഈ ചിത്രത്തില്‍ കുറെയൊക്കെ സാധാരണക്കാര്‍  അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അവതരിപ്പിക്കുന്നുണ്ട്.തിരുവനന്തപുരം ജില്ലയുടെ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന രംഗങ്ങള്‍ പലതും എല്ലാ സ്ഥലത്തും സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തന്നെ ആണ് .സര്‍ക്കാര്‍ ആശുപത്രി,ശൌചാലയങ്ങള്‍ ,റോഡിന്റെ വീതി കുറവ് അങ്ങനെ പലതും സംബന്ധിച്ച പ്രശ്നങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നുണ്ട് .ചിത്രത്തിന്‍റെ നല്ല വശം എന്ന് പറയാവുന്നത് ഇത്  ആണ് .സലിംകുമാര്‍ അവതരിപ്പിക്കുന്ന അളിയന്‍ വേഷം ,സുരാജിന്‍റെ സുഹൃത്തിന്‍റെ വേഷം എന്നിവ കുറച്ചു ചിരി പടര്‍ത്തി.എന്നാല്‍ ചിത്രത്തില്‍ ഉടനീളം ഉള്ള വേഷം അവര്‍ക്കില്ലായിരുന്നു .

  ദിലീപിനെ വച്ച് എന്ത് ചിത്രം എടുത്താലും ഇപ്പോള്‍ വിജയം ആകും എന്നുള്ള അമിതപ്രതീക്ഷ ആയിരിക്കാം ഇത്തരം ചിത്രങ്ങളുടെ വരവിന് കാരണം എന്ന് വിചാരിക്കുന്നു .തിയറ്ററില്‍ അത്യാവശ്യം കൂവല്‍ കിട്ടിയ രംഗങ്ങളില്‍ ഒക്കെ കുടുംബ പ്രേക്ഷകര്‍ നല്ല രീതിയില്‍ ചിരിച്ച് പ്രോല്സാഹിപ്പിക്കുന്നുണ്ടായിരുന്നു .ദിലീപിന്‍റെ ഇപ്പോള്‍ ഉള്ള പ്രേക്ഷകര്‍ കൂടുതലും കുടുംബങ്ങള്‍ ആണ് .ട്രയിലര്‍ ഒക്കെ കാണുമ്പോള്‍ ഉള്ള ഒരു രസത്തിന് കുടുംബവുമായി പലരും പോകുന്നു .എന്നാല്‍ അവരുടെ ആസ്വാദന നിലവാരം തീരെ കുറവാണ് എന്ന് ആയിരിക്കും അണിയറക്കാരുടെ വിചാരം .അതിനനുസൃതമായി അവര്‍ പടച്ചു വിടുന്ന തമാശകള്‍ ..അത് സഭ്യത ഇല്ലാത്തത് ആണെങ്കിലും കയ്യടി പിടിച്ചു പറ്റുന്നു .സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഒരു ഭര്‍ത്താവ് ഭാര്യയോടു നിരാശയോടെ പറയുന്നത് കേട്ടു “നീ ഒറ്റൊരാള്‍ കാരണം ആണ് ഇതിനു വന്നത് ..ശ്രുംഗാരവേലനില്‍ ഒന്നുമില്ലെങ്കിലും ചിരിക്കാന്‍ എങ്കിലും ഉണ്ടായിരുന്നു “എന്ന് .. ശ്രുംഗാരവേലനിലെ ഹാസ്യത്തെ കുറിച്ച് പലരും സംസാരിച്ചതാണ് ..എന്തായാലും ശ്രുംഗാരവേലനില്‍ നിന്നും മുന്നോട്ടോ പുറകോട്ടോ ദിലീപ് പോയിട്ടില്ല ..ദിലീപിന്‍റെ ഈ അടുത്തുള്ള ഒരു മികച്ച വേഷത്തിനായുള്ള കാത്തിരുപ്പ് തുടരുന്നു …എങ്കിലും സിനിമയുടെ പ്ലസ് പോയിന്‍റ് ദിലീപിന്‍റെ സ്ക്രീന്‍ പ്രസന്‍സ് ഒന്ന് മാത്രം .അതായിരിക്കും കുടുംബ പ്രേക്ഷകര്‍ ആദ്യ ദിവസം തന്നെ സെക്കന്റ് ഷോ പോലും ബാല്‍ക്കണി ഫുള്‍ ആക്കിയത് .ദിലീപിന്‍റെ ഇപ്പോഴത്തെ ശക്തരായ കുടുംബ ആരാധകര്‍ തുണച്ചാല്‍ ശ്രുംഗാരവേലന്റെ അടുത്ത് എത്തില്ലെങ്കിലും അതിനോട് അടുത്ത ഒരു വിജയം പ്രതീക്ഷിക്കാം ..എന്താ അല്ലെ ???
ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 5/10 !!

More reviews @ http://www.movieholicviews.blogspot.com

50.THE MAN FROM EARTH (ENGLISH,2007)

THE MAN FROM EARTH (ENGLISH,2007), Drama | Sci-Fi ,Dir:-Richard Schenkman, *ing :- David Lee SmithTony ToddJohn Billingsley

വിശ്വാസങ്ങള്‍ ജീവിതത്തിന്‍റെ ഭാഗം ആണ് .പലപ്പോഴും വിശ്വാസങ്ങളാണ് ജീവിക്കാന്‍ ഉള്ള പ്രചോദനം നല്‍കുന്നത് .ചരിത്രത്തില്‍ എഴുതിയിരിക്കുന്നതില്‍ നിന്നും ലഭിക്കുന്ന വിശ്വാസം ഒരുവന്‍റെ സാമൂഹിക ,മത വിശ്വാസങ്ങളെ സ്വാധീനിക്കാറുണ്ട് പലപ്പോഴും .അവയുടെ വിശ്വാസ്യത ആരെങ്കിലും മുഖവിലയ്ക്കെടുക്കുന്നുണ്ടോ എന്നൊരു സംശയവും ഉണ്ട് .ആ വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കുന്ന സമയം വരെ ഒരാള്‍ ആ വിശ്വാസങ്ങളില്‍ മുറുക്കെ പിടിച്ച് മുന്നോട്ടു പോകുന്നു.എന്നാല്‍ തന്‍റെ വിശ്വാസങ്ങള്‍ തെറ്റാണെന്ന് തോന്നുന്ന സമയം ഒരു പക്ഷെ ആദ്യം അതിനെ എതിര്‍ക്കുമായിരിക്കും ..പിന്നെ മനുഷ്യസഹജമായ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന തെളിവുകള്‍ ലഭിക്കുമ്പോള്‍ ഒരു പക്ഷെ പുതിയ വിശ്വാസത്തെ പുണരുകയും ചെയ്യാം .എന്നാല്‍ അത് തന്നെ ആണ് സത്യം എന്നും തന്‍റെ ചിന്തകള്‍ തെറ്റാണെന്നും മനസ്സിലാകുമ്പോള്‍ ???അത്തരം ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന എന്‍റെ പ്രിയ സിനിമകളില്‍ ഒന്നായി മാറി “മാന്‍ ഫ്രം ദി എര്‍ത്ത് “
    ഇതിന്‍റെ കഥയുടെ പൂര്‍ണത ലഭിക്കുന്നത് ഇത് എഴുതാന്‍ വേണ്ടി ,ഇതിനെ മികവുറ്റതാക്കാന്‍ ഇതിന്‍റെ രചയിതാവ് ജെറോം ബിക്സ്ബി എടുത്ത സമയം ആണ് ..1960 ല്‍ തുടങ്ങിയ ഈ രചന അവസാനിക്കുന്നത് തന്‍റെ മരണക്കിടക്കയില്‍ കിടുക്കുമ്പോള്‍ ആണ് ..അപ്പോള്‍ വര്‍ഷം 1998 .നീണ്ട 38 വര്‍ഷത്തെ എഴുത്താണ് ഒരു മാസ്റ്റര്‍ പീസ്‌ എന്ന് വിളിക്കാവുന്ന ഈ സിനിമയുടെ ശക്തി .കഥ എന്നതില്‍ ഉപരി ഈ ചിത്രം ചര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ക്ക് ആണ് പ്രാധാന്യം .കഥ ഇങ്ങനെ ..പുതിയ വാസസ്ഥലത്തേക്ക് മാറാന്‍ ഒരുങ്ങുന്ന ജോണ്‍ ഓള്‍ഡ്‌ മാന്‍ എന്ന പ്രൊഫസ്സറെ കാണുവാന്‍ സുഹൃത്തുക്കള്‍ എത്തിച്ചേരുന്നു .തങ്ങളുടെതായ പഠന ശാഖകളില്‍ മികവില്‍ നില്‍ക്കുന്ന  അധ്യാപകര്‍ ആണ് അവരും .ബയോളജിസ്റ്റ് ആയ ഹാരി ,മത വിശ്വാസിയും ചരിത്ര അധ്യാപികയുമായ എഡിത്ത് ,പുരാവസ്തു ഗവേഷകനായ ഡാന്‍ ,മറ്റൊരു ചരിത്രകാരിയും ജോണിനോട്‌ ഇഷ്ടം ഉള്ള സാന്ടിയും ,മനുഷ്യരാശിയെ കുറിച്ച് പഠനം നടത്തുന്ന ആര്‍ട്ടും അദ്ദേഹത്തിന്റെ ശിഷ്യ ലിന്റ എന്നിവര്‍ എന്നിവര്‍ ജോണിന് യാത്രയയപ്പ് നല്‍കുവാന്‍ എത്തുന്നു .ജോണിനെ കാണാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷം എങ്കിലും ആയെന്നും എന്നാല്‍ ഒരു മാറ്റവും ഇല്ലാന്ന് അവര്‍ അഭിപ്രായപ്പെടുന്നു .അത് പോലെ തന്നെ എന്തിനാണ് ജോണ്‍ ആ സ്ഥലം ഉപേക്ഷിച്ചു പോകുന്നത് എന്നും അവര്‍ ചോദിക്കുന്നു .അപ്പോള്‍ ജോണ്‍ അവരോടു ഒരു കഥ പറയുവാന്‍ തുടങ്ങി .താന്‍ പതിനാലായിരം വര്‍ഷമായി ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഗുഹാമനുഷ്യന്‍ ആണെന്നും പറയുന്നു .തനിക്ക് ഒരിക്കലും പ്രായമാകിലന്നും തന്നെ കാലത്തിന് കീഴ്പ്പെടുത്താന്‍ കഴിയില്ലെന്നും അവരോടു പറയുന്നു .താന്‍ ഒരു സ്ഥലത്ത് പത്തു വര്‍ഷത്തില്‍ കൂടുതല്‍ നില്‍ക്കില്ലന്നും ,നിന്നാല്‍ തന്‍റെ സത്യാവസ്ഥ എല്ലാവരും മനസ്സിലാക്കുമെന്നും ജോണ് പറയുന്നു .ആദ്യമൊക്കെ വെറും കളിയായി ഈ സംസാരത്തെ സമീപിച്ച മറ്റുള്ളവര്‍ എന്നാല്‍ ജോണ് കൂടുതല്‍ വിശദീകരണങ്ങള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് നല്കുന്നതോട് കൂടി പരിഭ്രാന്തരാകുന്നു .അവര്‍ മനോരോഗ വിദഗ്ധനായ Dr. വില്‍ ഗ്രുബറിനെ വിളിച്ച് വരുത്തുന്നു .എന്നാല്‍ ജോണ്‍ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വിശ്വസനീയമായ രീതിയില്‍ ഉത്തരം നല്‍കുന്നു.താന്‍ കൊളംബസ്സിന്റെ പരിചയക്കാരന്‍ ആയിരുന്നു എന്നും ,വാന്‍ ഗോഘ് തന്‍റെ സുഹൃത്തായിരുന്നു എന്നും തന്‍റെ കയ്യില്‍ ഉള്ള വാന്‍ ഗോഘിന്റെ ചിത്രം അദ്ദേഹം തനിക്ക് സമ്മാനിച്ചതാണ്‌ എന്നും പറയുന്നു ..എന്നാല്‍ ഒരു പടി കൂടി കടന്ന് താന്‍ ബുദ്ധനെ കാണുവാന്‍ പോയിട്ടുണ്ടെന്നും പിന്നീട് തിരിച്ചെത്തിയ തന്നെ ആണ് യേശു ക്രിസ്തു എന്ന പേരില്‍ എല്ലാവരും ആരാധിക്കുന്നതെന്നും പറയുന്നു ,
 തന്‍റെ വാദങ്ങളെ സ്ഥാപിക്കുവാനായി ജോണ്‍ തെളിവുകള്‍ അവര്‍ക്ക് നിരത്തുന്നു ..ദൈവ വിശ്വാസിയായ എഡിത്ത് എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുന്നു.പരസ്യമായി ദൈവ നിന്ദ നടത്തുകയാണ് ജോണ്‍ എന്നവര്‍ വിളിച്ച് പറയുന്നു . പലര്‍ക്കും ഈ സംസാരം അരോചകമായി മാറുന്നു ..എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി ഉത്തരം നല്‍കുന്ന ജോണ്‍ പറയുന്നത് സത്യമാണോ ??അതോ മിഥ്യയായ ഒരു കഥ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ഉദ്ദേശത്തില്‍ ആണോ ??ഇതാണ് ഈ ചിത്രത്തിന്‍റെ ബാക്കി കഥ .
 വിശ്വാസങ്ങളെ പല രീതിയിലും മാറ്റി മരിയ്ക്കുന്ന സംഭാഷണങ്ങള്‍ ആണ് ഈ ചിത്രത്തില്‍ ഉള്ളത് .അശ്വിന്‍ സാന്‍ഘി എന്ന ഇന്ത്യന്‍ നോണ്‍-ഫിക്ഷന്‍ എഴുത്തുകാരന്‍ എഴുതിയ “ദി രോസാബാല്‍ ലൈന്‍ ” സഞ്ചരിക്കുന്നതും ഇത്തരം ഒരു വഴിയിലൂടെ ആണ് .അദ്ദേഹത്തിന്റെ “കൃഷ്ണ കീ ” എന്ന പുസ്തകവും സംസാരിച്ചത് ഇതേ ഭാഷ തന്നെ ആയിരുന്നു …ഒരു പുസ്തകം എന്ന നിലയിലും വിശ്വാസത്തിനെ ചോദ്യം ചെയ്തു  എന്ന നിലയിലും ലോകം മുഴുവന്‍ ശ്രദ്ധാ പാത്രം ആയ ഡാന്‍ ബ്രൌണ്‍ എഴുതിയ “ഡാ വിഞ്ചി കോഡ്” എന്ന പുസ്തകം സമീപിക്കുന്നതും ഒരേ സംഭവം തന്നെ ആണ് .എന്നാല്‍ സിനിമ ആയപ്പോള്‍ Dr.ലാന്‍ഗ്ടനു സംഭവിച്ചത് പോലെ ഉള്ള മാറ്റങ്ങള്‍ ഒന്നും ഇതിനുണ്ടായില്ല.ഒരു നായക പരിവേഷവും ഇല്ലാതെ തന്‍റെ ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒന്ന് കൊണ്ട് മാത്രം താന്‍ ആര്‍ജിച്ച അറിവ് തന്നെ ദൈവത്തോളം തുല്യനാക്കിയെന്നു പറയുന്ന ദൈവ വിശ്വാസി അല്ലാത്ത ഒരു കഥാപാത്രമാണ് ഇതിലെ  നായകന്‍ ജോണ്‍ ഓള്‍ഡ്‌ മാന്‍ ..സംഭാഷണങ്ങള്‍  ആണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് ..അത്ഭുത പ്രവൃത്തികള്‍ ഒന്നും തന്നെ ജോണ്‍ ഈ ചിത്രത്തില്‍ പറയുന്നില്ല .എന്നാല്‍ ചരിത്രത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന് ഉത്തരം ഉണ്ട് ..എന്നാല്‍ തന്‍റെ ഇത്രയും ഉള്ള ആയുസ്സിന്‍റെ കാരണം മനസ്സിലാക്കുവാന്‍ ജോണിനും സാധിക്കുന്നില്ല .
 ഒരു കെട്ടുകഥ ആയി ആദ്യം വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഒരു പരിധി വിടുമ്പോള്‍ അവര്‍ പരിഭ്രാന്തരാകുന്നു.തങ്ങളുടെ അറിവും വിശ്വാസവും എല്ലാം ഒരു പരിധിയ്ക്കപ്പുറം തെറ്റാണെന്ന് അവര്‍ക്ക് ജോണ്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അവര്‍ ജോണിനെ ഇടയ്ക്ക് വെറുക്കാനും തുടങ്ങുന്നു ..എന്തായാലും ഒരു മാസ്റര്‍ പീസ്‌ എന്ന് ലോകം വിളിക്കേണ്ടിയിരുന്ന ഒരു ചിത്രം ആയിരുന്നു “ദി മാന്‍ ഫ്രം എര്‍ത്ത് “…എന്നാല്‍ ഇത്തരം വിവാദപരമായ പരാമര്‍ശങ്ങള്‍ ആകാം ചിത്രത്തെ ഭൂരിപക്ഷ വിശ്വാസ  സമൂഹത്തിന്‍റെ ഇടയില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്ന് തോന്നുന്നു ..ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്‌ 9.5/10 ..ഗൌരവപൂര്‍ണമായ ഒരു mystery/thriller ചിത്രം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു ..
 “The Man from Earth” deals with the unusual story of John Oldman,a professor who was moving from his place.His colleagues ,other expert Professor in their branches reached his house to give him a farewell party.Some of them tells him that he never gets aged and he was the same some 10 years ago or so.Some of them asks him for the reason of his shifting.Then after a while John started telling his story.A  story which was about to change the history we all studied.He told them that he was a cave man who was living in this earth for 14,000 years and passed on through many ages of evolution.Yet he never gets aged..A first all his friends took it as a simple joke.But when they felt that John was having a serious tone and he was answering all of their questions,they were worried and called Dr.Will Bruger who was a Psychiatrist.But John continued his display of answering the expert biologist,archaeologists,anthropologist and historians present in there.He even claimed that he was close to Christopher Columbus ,Van Gogh was his friend and the picture he had with him was presented by Gogh himself.Things got worse when he claimed that he met Buddha at a period of his life and later people mentioned him as Jesus due to the medicinal expertise he obtained from Buddha’s teachings.This made the fellow professor Eddith who was a believer and history expert to be emotional.She told that John was popularizing blasphemy.The rest of the movie deals with what John was about to tell.Was he true at his words or was he propagating some hidden agenda on them?

The rest of the movie deals with the mystery behind this story.This movie don’t have the usual Hollywood cliche elements of graphics in it.The effects happens inside the viewers itself.Conversations really moves the story.A doubt arises whether the history written was perfect or was there some one who interrupted the real causes in them.But the written history was the one which builds up to the actual well being of society present now a days.There may be so many holes in it as John Old man claimed.But what will be the situation when one have to believe that what he believed was wrong?Watch till the end of the film.This movie was penned by Jerome Biksby who started writing in 1960 and ended the story on his death bed in the year 1998.It took 38 years of his work to make it a master piece.Though a great movie,this wasn’t told often.Similar stories where penned in Ashwin Sanghi’s “The Rozabal Line”.My rating for this movie is 9.5/10 !! Serious thriller/mystery movie lovers ,you all are welcome for this movie if haven’t watched yet.

49.PATTAM POLE (MALAYALAM,2013)

PATTAM POLE (MALAYALAM,2013),Dir:-Azhakappan,*ing:-Dulquer Salman,Malavika Mohan,Anoop Menon.

ആദ്യം തന്നെ ഒരു കഥ പറയാം .ഒരു സ്കൂളില്‍ ഒരു ആണ്ക്കുട്ടിയും പെണ്‍ക്കുട്ടിയും പഠിക്കുന്നുണ്ടായിരുന്നു..എന്നോ അവര്‍ക്ക് പ്രായത്തിന്റെ ചാപല്യത്തില്‍ ഒരു P P (പക്വതയില്ലാത്ത പ്രേമം) ഉണ്ടാകുന്നു .അവര്‍ തൊടിയിലും വീട്ടിലും എല്ലാം കണ്ടു മുട്ടി ..അവരുടേതായ രീതിയില്‍ പ്രേമിച്ചു .ഒരു ദിവസം അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു .പക്ഷെ പ്രായപൂര്‍ത്തി ആയെങ്കിലും പക്വത ആയിട്ടിലായിരുന്നു അവര്‍ക്ക് .ഒരിക്കല്‍  ഒരു പെന്‍സിലിന്റെ പേരില്‍. വഴക്കുണ്ടാക്കി അവര്‍ വേര്‍  പിരിഞ്ഞു .പിന്നീടെന്തുണ്ടായി ?അവര്‍ വീണ്ടും കണ്ടു മുട്ടുമോ?കണ്ടുമുട്ടിയെങ്കില്‍ തന്നെ അവര്‍ക്ക് പഴയ ഇഷ്ടം ഉണ്ടാകുമോ?പ്ലസ്‌ ടൂവില്‍ സുന്ദരിയായ മറ്റൊരു പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മനസ്സ് കവരുമോ ???അല്ലെങ്കില്‍ ആ പെണ്‍കുട്ടിയെ ഏതെങ്കിലും ചുള്ളന്‍ വളയ്ക്കുമോ ??എന്താ അല്ലെ??എന്താകുമോ അവസാനം ????

  ഇനി സിനിമയുടെ കഥയിലേക്ക് വരാം .മേല്‍പ്പറഞ്ഞ കഥയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ച “പട്ടം പോലെ ” എന്ന ചിത്രത്തിന്‍റെ  ഏകദേശ കഥ ആകും ..ആണ്‍കുട്ടി ദുല്‍ക്കര്‍ ആണ് ,പെണ്‍കുട്ടി മാളവികയും .ബാക്കി ഒക്കെ യുക്തി പോലെ..സംവിധായകന്‍ തന്റേതായ രീതിയില്‍ ബാക്കി അവതരിപ്പിച്ചിരിക്കുന്നു  .ട്രെയിലര്‍ കണ്ടപ്പോള്‍ ഒരു ലവ് സ്റ്റോറി ആണ് പ്രതീക്ഷിച്ചത് ..സിനിമയുടെ തുടക്കം അത്തരം ഒരു പ്രതീക്ഷ നല്‍കുകയും ചെയ്തു.മോശമായ അഭിപ്രായങ്ങള്‍ കുറേ കേട്ടിരുന്നു എങ്കിലും ദുല്‍ക്കരിന്റെ സിനിമ ആയതു കൊണ്ട് കാണാന്‍ പോയി.ഒരു കാര്യം ആദ്യം തന്നെ പറയട്ടെ .ഒരു മോശം ചിത്രമല്ല ഇത്.കാരണം ഇപ്പോള്‍ ഫാന്‍സിനെ ഒക്കെ കടത്തി വെട്ടുന്ന ശക്തിയുമായി വേറെ ഒരു കൂട്ടര്‍ വന്നിട്ടുണ്ട് .കുടുംബ പ്രേക്ഷകര്‍ .ഇതിലെ പകുതി മുക്കാല്‍ ” കോമഡി ഷോ” തമാശയും അവരെ രസിപ്പിച്ചു .മായമോഹിനി ,ശ്രുംഗാരവേലന്‍ ഇത്യാദി രീതിയില്‍ ഈ ചിത്രം കാശ് വാരില്ലയിരിക്കും എന്നാല്‍ ഈ ചിത്രം ഭാഗ്യം ഉണ്ടെങ്കില്‍ രക്ഷപ്പെടും ചിലര്‍ അറിയുന്നില്ലല്ലോ പ്രേക്ഷകന്‍ ആണ് സിനിമയുടെ വിധി നിര്‍ണയിക്കുന്നവര്‍ എന്ന് .മോശം എന്ന് മുദ്രകുത്തിയ എത്ര പടങ്ങള്‍ ഇവിടെ വിജയിച്ചിരിക്കുന്നു ..പടം മോശം ആണെങ്കില്‍ അതെന്തു കൊണ്ട് എന്ന് അന്വേഷിക്കാന്‍ തിയറ്ററില്‍ കണ്ടു നോക്കാന്‍ പോകുന്ന ആളുകള്‍ വേറെയും ഉണ്ടല്ലോ.

തന്‍റെ ആദ്യ ആറു ചിത്രങ്ങളിലും വ്യത്യസ്ത ഉള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ഒരു അഭിനേതാവാണ്” മമ്മൂട്ടി ലുക്ക്‌ ” ഉള്ള ദുല്‍ക്കര്‍ .കൂടുതലും എന്‍ ആര്‍ ഐ പുത്രന്‍ ആയിരുന്നു എങ്കിലും.ഈ ചിത്രത്തില്‍ എന്തായാലും എന്‍ ആര്‍ ഐ അല്ല .പകരം ഒരു പട്ടരാണ്,കേരളത്തില്‍ ജീവിച്ചു വളര്‍ന്ന ആളാണ്‌  .പിന്നെ ഈ ചിത്രം സംസാരിക്കുന്നത് പ്രേമത്തിന്‍റെ ഭാഷയാണ് .അത് പക്ഷെ എത്രത്തോളം കാണികളില്‍ എത്തിക്കുവാന്‍ ഇതിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു എന്നത് ഒരു ചോദ്യമാണ്.ലാലു അലക്സ് പതിവ് പോലെ മഹാ മനസ്ക്കനായ അച്ഛന്‍ വേഷത്തില്‍ തന്നെ ..ഈ പ്രാവശ്യം കൂട്ടിനു ജയപ്രകാശും ഉണ്ട് .പിന്നെ പുതുമുഖ നടി മാളവിക .അധികം ബോര്‍ അടിപ്പിച്ചില്ല ..അമ്മ-മുത്തശ്ശി വേഷങ്ങളില്‍ സീത മുതല്‍ കുറേ നടിമാര്‍ വേറെയും .ഇതില്‍ മോശം അഭിനേതാക്കള്‍ ആരും ഇല്ലായിരുന്നു .എന്നാല്‍ പിഴവ് പറ്റിയത് എവിടെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു .

   ഇത്രയും നല്ല ഒരു ടീം ..സംഗീതത്തിന് ജയചന്ദ്രന്‍ ,ക്യാമറയില്‍ ജോമോന്‍ ,പിന്നെ സംവിധായകന്‍ ആയ അഴഗപ്പന്റെ മികവു വേറെയും കൂട്ടിനു ദുല്‍ക്കര്‍ ..സംവിധായകനായി അരങ്ങേറ്റം കുറിച്ച അഴഗപ്പന് ലഭിച്ചതെല്ലാം മികച്ചതായിരുന്നു .എന്നാല്‍ കെട്ടുറപ്പില്ലാത്ത തീര്‍ത്തും ബാലിശമായ കേട്ട് മടുത്ത ഒരു കഥ ഇതിനു അപവാദമായി മാറി .എന്നാല്‍ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ക്കൊക്കെ കഥ വേണമോ എന്ന് ചോദിച്ചാല്‍ ..വേണ്ട എന്ന് ഉത്തരം പറയും.കാരണം കഥയില്ലായ്മയില്‍ നിന്നും ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകര്‍ ഇപ്പോള്‍ ഇവിടെ ഉണ്ട് .അവരുടെ വഴികള്‍ വ്യത്യസ്തവും ആയിരിക്കും .ഈ ചിത്രം രണ്ടു സംസ്ക്കാരങ്ങളുടെയും അത് പോലെ ആധുനിക ലോകത്ത് മാറി വരുന്ന ബന്ധങ്ങളുടെ കഥ ഒക്കെ വളച്ചു കെട്ടില്ലാതെ പറയാന്‍ നോക്കുന്നുണ്ട് ..എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍ ഈ ചിത്രത്തിന് ഒരു കൈ നോക്കാമായിരുന്നു .ഓര്‍മ്മയില്ലേ പഴയ ഒരു ബാല ചന്ദ്രമേനോന്‍ ചിത്രം .ക്രിസ്ത്യാനിയായ ഭര്‍ത്താവും പട്ടത്തി ആയ ശോഭന ഭാര്യയും ആയി വരുന്ന ചിത്രം ?സസ്നേഹം എന്നാണ് ആ ചിത്രത്തിന്‍റെ പേര്.സംവിധാനം സത്യന്‍ അന്തിക്കാട് .ആ തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു ഇതും.എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ..കഥയില്‍ ധാരാളം വ്യത്യാസം ഉണ്ട്.എന്നാല്‍ എനിക്ക് തോന്നിയത് അത് പോലെ ആണ്.

  പിന്നെ ഓരോ പത്തു മിനിട്ട് വച്ചും പാട്ടുകള്‍ ഉണ്ടായിരുന്നു .ചില ഇടങ്ങളില്‍ അത് എച്ച് കെട്ടലും  ആയി .കഥയില്ലായ്മയില്‍ നിന്നും സിനിമ എടുക്കുമ്പോള്‍ പിന്നെ വേണ്ടത് സന്ദര്‍ഭങ്ങള്‍ ആണ് .അതും ഇതില്‍ പയറ്റിയിട്ടുണ്ട് .എന്നാല്‍ അത് പ്രധാന കഥയില്‍ നിന്നും അകലം പാലിക്കുന്നത് പോലെ തോന്നി.ഇടയ്ക്ക് വില്ലന്‍ എന്ന് തോന്നിക്കുന്ന ഒരു കഥാപാത്രം .എന്നാല്‍ അതിനും അധികം ആയുസ്സില്ലായിരുന്നു  .അധികം പ്രാധാന്യം ഇല്ലാത്ത വേഷങ്ങളില്‍ അനൂപ്‌ മേനോനും അര്‍ച്ചനയും ..

   നല്ല വശം എന്തെങ്കിലും ഉണ്ടെങ്കില്‍ എടുത്തു പറയേണ്ട ഒന്ന് ക്യാമറയാണ് .പാടങ്ങളുടെയും ,ഊട്ടിയുടെയും എല്ലാം സൌന്ദര്യം നല്ല രീതിയില്‍ പകര്‍ത്തിയിട്ടുണ്ട്.പക്ഷെ അത് മാത്രം മതിയോ ഒരു ചിത്രം മികച്ചതാകാന്‍ ??എന്നാല്‍ കേട്ടറിവ് വച്ച് ഞാന്‍ കരുതിയത്‌ പോലെ ഒരു മോശം ചിത്രം അല്ല ഇത് .എന്നാല്‍ ദുല്‍ക്കറിനെ പോലെ നല്ല തിരക്കഥയില്‍ അഭിനയിക്കുന്ന ഒരു നടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലായിരുന്നു .ചിലരുടെ ചിത്രങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പേ അറിയാം ഇത് ഇങ്ങനയെ ആകൂ എന്ന് .എന്നാല്‍ ദുല്‍ക്കര്‍ ആ ഗണത്തില്‍ ഇല്ലായിരുന്നു എന്നാണ് ഞാന്‍ കരുതിയിരുന്നത് .
 അമിതപ്രതീക്ഷയോടെ പോകാതെ ഇരുന്നാല്‍ ഒരു പക്ഷെ ഇഷ്ടപ്പെടുമായിരിക്കും .എന്‍റെ മാര്‍ക്ക് ഈ ചിത്രത്തിന് 5/10 !!

More reviews @ http://www.movieholicviews.blogspot.com

48.IDUKKI GOLD (MALAYALAM,2013)

IDUKKI GOLD (MALAYALAM,2013),Dir:Ashiq Abu,*ing:-Prathap Pothan,Raju,Babu Antony,Raveendran,Vijayaraghavan

“ലഹരി അന്വേഷിച്ചുള്ള യാത്രയില്‍  ഇടുക്കി ഗോള്‍ഡ്‌ “
 ആഷിക് അബു എന്ന സംവിധായകനോടുള്ള ഇഷ്ടക്കേട് കമല്‍ ഹാസന്‍റെ  വിശ്വരൂപം സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ്‌ മുതല്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ് ..മാത്രമല്ല ഇന് സിനിമ കാണാന്‍ പോയപ്പോള്‍ പോലും മോശമായ അഭിപ്രായം ആയിരുന്നു പലയിടത്തും കണ്ടത് ..പ്രതീക്ഷകള്‍ ഒന്നും ഇല്ലാതെ ഇടുക്കി ഗോള്‍ഡ്‌ ന് കയറി (തല വച്ച് എന്ന് പലരും പറഞ്ഞു ).മാത്രമല്ല ഫേസ്ബുക്കില്‍ അല്‍പ്പം പരിഹാസത്തോടെ ഉള്ള പോസ്റ്റും ഞാന്‍  ഇട്ടിരുന്നു ..എന്നാല്‍ സിനിമ നല്‍കിയത് എനിക്ക് വിപരീത അനുഭവം ആയിരുന്നു ..കഞ്ചാവ് മുഖ്യ കഥാപാത്രമായി  വരുന്ന  Stoner മൂവിസ് എന്ന് സായിപ്പ് വിളിക്കുന്ന സിനിമകള്‍ ഒക്കെ എനിക്ക് ഇഷ്ടമാണ്..Cheech and Chong Series,Harold and Kumar Series,Pineapple Express,Rolling Kansas അങ്ങനെ എത്രയോ പടങ്ങള്‍ ..ഇതില്‍ എല്ലാം കഞ്ചാവ്  എന്ന ലഹരി വസ്തു മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു അനുഭൂതിയുടെ വര്‍ണന ആയിരുന്നു കൂടുതലും ..അതില്‍ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങളും എല്ലാം തമാശയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രങ്ങള്‍.ആദ്യം തന്നെ പറയട്ടെ സായിപ്പിന്‍റെ സിനിമയില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്ന ഇവയ്ക്കൊന്നും കാര്യമായ കഥകള്‍ ഇല്ലായിരുന്നു .കഞ്ചാവ് ചെടികള്‍ മുഖ്യ കഥാപാത്രങ്ങള്‍ ആയി  വരുന്ന ചിത്രങ്ങള്‍ ആയിരുന്നു മിക്കതും .തീര്‍ച്ചയായും അത്തരം ഒരു സിനിമ ആയിരുന്നു ഇടുക്കി ഗോള്‍ഡ്‌  എന്ന് പറയാം ..മറ്റൊന്ന് കൂടി ..ഇതൊരു കുടുംബ ചിത്രം അല്ല .

  കഥ ഇങ്ങനെ….ക്ഷമിക്കണം ..സന്തോഷ്‌ എച്ചിക്കാനം കഥ എഴുതാന്‍ മറന്നു എന്ന് തോന്നി പോകും ..എന്നാല്‍ ചിത്രം മുന്നോട്ടു പോകും തോറും സിനിമയുടെ പ്രധാന ജോലി മുഷിപ്പുണ്ടാകാതെ പ്രേക്ഷകനെ പിടിച്ചിരുത്തുക  എന്നതാണെങ്കില്‍ അത് അത്യാവശ്യം മോശമില്ലാതെ രീതിയില്‍ ചെയ്തിട്ടുണ്ട് .ഈ വര്‍ഷത്തെ ഏറ്റവും വെറുപ്പിച്ച ചിത്രം കഴിഞ്ഞ ആഴ്ച്ച കണ്ട ആള്‍ എന്ന നിലയില്‍ (പേര് പറയില്ല) ഈ ചിത്രം അത്തരം ഒരു മോശം സൃഷ്ടി  ആണെന്ന് പറയാന്‍ പറ്റില്ല ..ഒരു സിനിമ കഴിയുമ്പോള്‍ കുറച്ചു പേരെങ്കിലും എഴുന്നേറ്റു നിന്ന് കൈ അടിക്കുന്നത് മോശം ആയതു കൊണ്ടല്ല എന്ന് വിശ്വസിക്കുന്നു ..എന്നാലും പതിവ് പോലെ കഥയില്ലായ്മയില്‍ കഥ പറയാം ..അഞ്ച് ബാല്യകാല സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്നു …അവരുടെ ലക്‌ഷ്യം ഒന്നാണ്.തങ്ങളെ ചെറുപ്പത്തില്‍ മോഹിപ്പിച്ച ആ ലഹരിയുടെ അടുത്തെത്തുക എന്നത് .ആദ്യ പകുതി മുപ്പതിയഞ്ചു  വര്‍ഷം മുന്‍പ്  പിരിഞ്ഞ ആ സുഹൃത്തുകളെ തേടി ഒരു അലച്ചില്‍ ആയിരുന്നു ..അതിന്‍റെ ഇടയ്ക്ക് വന്ന അവരുടെ ബാല്യം കൂടി ആയപ്പോള്‍ അത്യാവശ്യം ചിരിക്കാനുള്ള മരുന്നായി.

  സുഹൃത്തുക്കളായി വന്നത് മണിയന്‍പിള്ള രാജു ,രവീന്ദ്രന്‍ ,വിജയ രാഘവന്‍ ,ബാബു ആന്റണി ,പ്രതാപ്‌ പോത്തന്‍ എന്നിവര്‍ .കൌമാര പ്രായത്തില്‍ കാണിച്ചിരുന്ന കുസൃതിയും അവരുടെ ലഹരിയോടുള്ള അഭിനിവേശവും ഒരു പ്രത്യേക സാഹചര്യത്തില്‍ അവരെ തമ്മില്‍ അകറ്റുന്നു ..അവരുടെ കണ്ടു മുട്ടലിന്റെ അല്ലെങ്കില്‍ അവരുടെ സൌഹൃദത്തിന്റെ കഥയാണ് ഇടുക്കി ഗോള്‍ഡ്‌ ..ഒരു കാലഘട്ടത്തിന്‍റെ കഥയും പിന്നെ ഇന്ന് നടക്കുന്ന സംഭവങ്ങളുമായി ആഷിക് അബു മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .ഒന്ന് ചോദിക്കട്ടെ ഈ stoner സിനിമകള്‍ കണ്ടവര്‍ക്കൊക്കെ അ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങളില്‍ എന്ത് കഥയാണ്  കാണാന്‍ കഴിയുക?ഉത്തരം ഒന്നേ ഉള്ളു സൌഹൃദം..അതാണ്‌ ആഷിക് അബുവും ഈ ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത് ..

 ഇതില്‍ മദ്യപാനം ഉണ്ട് ,കഞ്ചാവ് വലിക്കുന്നത് ഉണ്ട് .പല ന്യൂ ജെനറേഷന് തരികിടകളും ഉണ്ട് ..എന്നാല്‍ മറ്റു പലതും ഇല്ല  മരം ചുറ്റി പ്രേമം ..പിന്നെ വഴിയില്‍ കൂടി പോകുന്നവര്‍ പോലും step തെറ്റാതെ ചെയ്യുന്ന നൃത്തം,ഓടി പിടിച്ചുള്ള ഗുസ്തി എന്നിവ.. ഒരു നായിക പോലും ഇല്ലാതെ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌ .ഇത് തീര്‍ച്ചയായും സന്തോഷ്‌ എച്ചിക്കാനം നല്ല പുക എടുത്തു എഴുതിയ കഥ ആയിരിക്കണം .അതാണ്‌ ഈ ചിത്രത്തിന് അതിന്‍റെ ഒരു ഗന്ധം .ലോക പ്രശസ്തമായ ഇടുക്കി ഗോള്‍ഡ്‌ വലിക്കുവാന്‍ ആഗ്രഹിക്കുന്ന അഞ്ച് മധ്യവയസ്ക്കരായ സുഹൃത്തുക്കള്‍ ..അതിനായി അവര്‍നടത്തുന്ന യാത്രയാണ്   ഈ സിനിമ അവതരിപ്പിക്കുന്നത് .

ഒരു നിമിഷത്തേക്ക് എങ്കിലും ചിരിപ്പിക്കുന്ന തമാശകള്‍ കുറച്ചുണ്ട് .പിന്നെ വ്യത്യസ്ഥമായ ഒരു അവതരണ ശൈലി ആയിരുന്നു ചിത്രത്തിന് .രണ്ടു കാലഘട്ടം അവതരിപ്പിച്ചിരുന്നു ചിത്രത്തില്‍ .അതും തരക്കേടില്ലാത്ത രീതിയില്‍ എടുത്തിട്ടുണ്ട്.പിന്നെ അഭിനയിച്ചവര്‍ എല്ലാം മോശമല്ലാത്ത രീതിയില്‍ തങ്ങളുടെ വേഷങ്ങള്‍ നന്നാക്കി .നക്ഷത്രങ്ങള്‍ ഒന്നും ഇല്ലാതെ മുന്‍ക്കാല നായകന്മാരെ ഒക്കെ മുഖ്യ കഥാപാത്രങ്ങള്‍ ആക്കിയപ്പോള്‍ ഒരൂ വ്യത്യസ്ത തോന്നി .പിന്നെ  പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്.അതില്‍ നിഗൂഡത ഒന്നും ഇല്ല.എന്നാല്‍ പലരും പ്രതീക്ഷിച്ചും കാണാത്ത ഒരെണ്ണം . ചിലര്‍ക്കൊക്കെ അത് ഒരു കരടായി തോന്നി കാണും .പിന്നെ എടുത്തു പറയേണ്ടത് ബി ജി എം ആണ് .ചിത്രത്തിന്‍റെ ആകെ ഉള്ള ഒരു മൂഡ്‌ നിലനിര്‍ത്താന്‍ ബിജി ബാലിന് കഴിഞ്ഞിട്ടുണ്ട്  .പിന്നെ ഉള്ളത് ഷൈജു ഖാലിദിന്റെ ക്യാമറ .മനോഹരമായിരുന്നു ആ ഇടുക്കി രംഗങ്ങള്‍ ഒക്കെ .ഇത്രയും ഈ ചിത്രത്തിന്‍റെ നല്ല വശങ്ങള്‍ .

 മോശം എന്ന് തോന്നിയത് ..പ്രധാനമായും കഥയില്ലായ്മ ഒരു പ്രശ്നം ആയി നില്‍ക്കുന്നു .പിന്നെ ആഷിക് അബുവിന്റെ ചിത്രങ്ങള്‍ ഒക്കെ എന്തെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം കേന്ദ്രീകരിച്ചുള്ള അവതരണം ആയിരുന്നല്ലോ മുന്‍ കാലങ്ങളില്‍  .അതില്‍ കഥാപാത്രങ്ങളുടെ ശക്തി ആയിരുന്നു ആ ചിത്രങ്ങളെ ഒക്കെ വിജയിപ്പിച്ചത് .ഇതില്‍ അത്തരം ശക്തമായ കഥാപാത്രങ്ങള്‍ ഒന്നുമില്ല.നോസ്ടാല്‍ജിയയ്ക്ക് വേണ്ടി യാത്ര തിരിക്കുന്ന സുഹൃത്തുക്കള്‍ക്കെല്ലാം അത്യാവശ്യം പ്രാധാന്യം നല്‍കിയിട്ടുണ്ട് .പക്ഷെ ആഷിക് അബുവില്‍ പലരും പ്രതീക്ഷിച്ചത് ഇതല്ല എന്ന് തോന്നുന്നു .എന്തിനാണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത് .വിവാദങ്ങള്‍ ഉണ്ടാക്കി ഈ സിനിമയ്ക്ക് ആളെ കൂട്ടാന്‍ ശ്രമിക്കുന്നു എന്നൊരു ആരോപണം ഉണ്ടായിരുന്നു നേരത്തെ .അത് ശരിയോ തെറ്റോ ആയിരിക്കാം .എന്നാല്‍ അതിന്‍റെ ഒന്നും ആവശ്യമില്ലാത്ത ..മികച്ചതല്ലെങ്കില്‍ പോലും ഒരു ആവറേജ്  സിനിമ ആണ് ഇടുക്കി ഗോള്‍ഡ്‌ ..

  നല്ല അസ്സല്‍ വളിപ്പുകള്‍ ഇപ്പോഴും കുടുംബങ്ങള്‍ കയറി വിജയിപ്പിക്കുന്നുണ്ട് ..എന്നാല്‍ ഇതിന് അങ്ങനെ ഒരു പിന്തുണ പ്രതീക്ഷിക്കണ്ട ..കാരണം ഇത് പ്രതിധാനം ചെയ്യുന്നത് കഞ്ചാവ്  ആണ് ..കുടുംബങ്ങള്‍ക്കെന്തിനാ കഞ്ചാവ് ??പിന്നെ കമലഹാസനെ കളിയാക്കിയപ്പോള്‍ ആഷിക് അബു ഇനി ലോക നിലവാരമുള്ള സിനിമകള്‍ മാത്രമേ ഒരുക്കു എന്നാണ് കരുതിയത്‌ .എന്നാല്‍ ഇനിയും അതുണ്ടായിട്ടില്ല .തന്‍റെ പരിഹാസം തന്നില്‍ ഉള്ള അമിത വിശ്വാസം കാരണം കൊണ്ട് മാത്രം വന്നതല്ല എന്ന് അദ്ദേഹം ഇനിയും തെളിയിക്കണം ..എന്‍റെ മാര്‍ക്ക് ഈ ചിത്രത്തിന് 6/10 !!

47.THE GOOD ROAD (GUJARATI,2013)

THE GOOD ROAD (GUJARATI,2013), |Drama|, Dir:Gyan Correa,*ing :-Ajay Gehi,Sonal Kulkarni

   ഭാരതത്തിന്‍റെ ഓസ്കാര്‍ പ്രതീക്ഷയുടെ ഭാരവുമായി “ദി ഗുഡ് റോഡ്‌ “

എക്കാലവും വിവാദങ്ങളിലൂടെ  എരിവും പുളിയും പകരുന്നതാണ് പല അവാര്‍ഡ്‌ പ്രഖ്യാപനങ്ങളും .സ്വര്‍ഗാത്മകതയ്ക്ക് അംഗീകാരം നല്‍കുന്ന അവസരങ്ങളില്‍ വിവാദങ്ങള്‍ കൂടുതലുമാണ് .ഇത്തവണ ഭാരതത്തിന്‍റെ ഓസ്കാര്‍ ഔദ്യോഗിക നാമനിര്‍ദേശം ആയ ദി ഗുഡ് റോഡ്‌ കടന്ന് വന്നതും അത്തരം ഒരു വഴിയിലൂടെ ആണ് .”ലഞ്ച് ബോക്സ് “എന്ന ഇര്‍ഫാന്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത “ദി ഗുഡ് റോഡ്‌ ” നു ആദ്യം ലഭിച്ചിരുന്നില്ല..പല പ്രമുഖരും ലഞ്ച് ബോക്സിന് വേണ്ടി ആണ് നിലകൊണ്ടതും .എന്നാല്‍ അവസാനം അധികം പരുക്ക് പറ്റാതെ ഈ ചിത്രം ഭാരതത്തിന്‍റെ ഔദ്യോഗിക നാമനിര്‍ദേശ ചിത്രമായി ഓസ്കാര്‍ വേദിയിലേക്ക് പോകുന്നു .മികച്ച ഗുജറാത്തി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് ലഭിച്ച ചിത്രമാണ് “ദി ഗുഡ് റോഡ്‌ “.പുതുമുഖ സംവിധായകന്‍ ആയ ഗ്യാന്‍ അണിയിച്ചൊരുക്കിയ ഈ ചിത്രം നിരൂപകരുടെ അടുത്ത് നിന്നും അത്യാവശ്യം പ്രശംസ പിടിച്ച് പറ്റിയതാണ് .
വ്യത്യസ്ഥ സാഹചര്യങ്ങളില്‍ നിന്നും വരുന്ന മൂന്നു പേരുടെ ഒരു ദിവസത്തെ സംഭവബഹുലമായ ജീവിതം ആണ് ഈ ചിത്രത്തിന്‍റെ കഥാതന്തു …

    ഗുജറാത്തിലെ തീര്‍ത്തും വിജനമായ ഒരു ഹൈവേയില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന മൂന്നു പേരുടെ കഥയാണ് ഈ ചിത്രത്തില്‍ .ലോറി ഡ്രൈവറായ പപ്പു,സഹായിയായ ഷൌകത് എന്നിവര്‍ ഒരു യാത്രയിലാണ് .ആ യാത്രയുടെ അവസാനം അവര്‍ക്ക് ഒരു ലക്‌ഷ്യം ഉണ്ട് ..നാടകീയമായി..എന്നാല്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍  ഒരു അപകടരംഗം ഉണ്ടാക്കുക ..അതില്‍ പപ്പു മരിച്ചു പോയി എന്നതിന് രേഖകള്‍ ഉണ്ടാക്കി ഇന്ഷുറന്സ്തുക തട്ടി എടുക്കുക ..രണ്ടാമതായി അവധിക്കാലം ആസ്വദിക്കാന്‍ പോകുന്ന ഡേവിഡ് ,ഭാര്യ ,അവരുടെ മകന്‍ ആദിത്യ എന്നിവര്‍. .ആ യാത്രയില്‍ അപ്രതീക്ഷിതമായി ആദിത്യയെ കാണാതെ പോകുന്നു ..മൂന്നാമതായി നഗരത്തില്‍ ഉള്ള തന്‍റെ അമ്മൂമ്മ തന്നെ സംരക്ഷിക്കും എന്ന് കരുതി യാത്ര തിരിക്കുന്ന അനാഥയായ  പൂനം എന്ന ബാലിക ..എന്നാല്‍ അവള്‍ എത്തി ചേരുന്നത് ഒരു ബാല വേശ്യാലയത്തിലും …ഇവര്‍ മൂവരുടെയും ജീവിതത്തില്‍ നടക്കുന്ന ഒരു ദിവസത്തെ സംഭവങ്ങള്‍ ആണ് ഈ ചിത്രം പറയുന്നത് .

     പപ്പു എന്ന ലോറി ഡ്രൈവര്‍ അധികം ആരോടും സംസാരിക്കാത്ത ആളാണ്‌ ..യഥാര്‍ത്ഥ ജീവിതത്തിലും ഈ പപ്പു ഒരു ഡ്രൈവര്‍ ആണ് ..യാത്രയ്ക്കിടയില്‍ കാണുന്ന ആദിത്യനേയും കൂട്ടി പപ്പു , ഷൌകത് എന്നിവര്‍ യാത്ര ചെയ്യുന്നു ..ആദ്യം സ്വന്തം മാതാപിതാക്കളെ തിരയുന്ന ആദിയെ അനാഥനായ ഷൌകത് വെറുക്കുന്നു …അവന്‍റെ ഉള്ളിലെ അസൂയ ആയിരിക്കാം അതിനു കാരണം …ആദിയ്ക്കു കൂട്ടായി ഒരു പറ്റി കുട്ടിയേയും കിട്ടുന്നു ..അവരുടെ യാത്ര രസകരം ആയിരുന്നു ..എന്നാല്‍ കുട്ടിയെ മാതാപിതാക്കളുടെ അടുക്കല്‍ എത്തിക്കാന്‍ പപ്പു തീരുമാനിക്കുന്നു ..മോശമായ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന ആ മനുഷ്യന്‍ ചിലപ്പോള്‍ ഒക്കെ ആദിയില്‍ കാണുന്നത് അതെ പ്രായത്തില്‍ ഉള്ള തന്‍റെ അനന്തരവള്‍ പിങ്കിയെ ആണ് ..

  കാറില്‍ ഒരു മയക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ തന്‍റെ മകനെ കാണാതായി എന്ന് മനസ്സിലാക്കുന്ന മാതാപിതാക്കള്‍ തങ്ങളെ കൊണ്ടാവും വിധം ആ വിജനമായ സ്ഥലത്ത് അന്വേഷിക്കുന്നുണ്ട് ..ഒറ്റയ്ക്ക് കാര്‍ ഓടിച്ചു പോയ അമ്മയും ,പോലീസുകാരന്റെ കൂടെ വന്ന വഴി തിരിച്ചു പോയ അച്ഛനും എല്ലാം തീര്‍ച്ചയായും വിഷമിക്കുന്നുമുണ്ട് …പല സ്ഥലത്തും അവര്‍ക്ക് സഹായിയായി വരുന്ന നാട്ടുകാരും ഉണ്ട് …ഗ്രാമത്തിന്റെ നന്മ വേണ്ടുവോളം അവിടെ കാണാം ..മരുഭൂമിയിലെ മരുപ്പച്ച പോലെ ഒരു സഹായവുമായി വരുന്ന ഗ്രാമവാസികള്‍ വരുന്ന ആ രംഗം മനോഹരമായിരുന്നു …

പൂനം എന്ന കുട്ടിയുടെ കാര്യം ആയിരുന്നു കൂടുതല്‍ ദുരിതം ..ആ കുട്ടി അവിചാരിതമായി എത്തിപ്പെടുന്നത് ഒരു വേശ്യാലയത്തില്‍ ..വേശ്യാലയ നടത്തിപ്പുക്കാരന്‍ അവളോട്‌ അവിടെ നിന്നും പോകാന്‍ ആവശ്യപ്പെടുന്നുണ്ട്.എങ്കിലും ഒന്നും തിരിച്ചറിയാനാകാത്ത പ്രായത്തില്‍ അവള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി അവിടെ നില്‍ക്കുന്നു …എന്നാല്‍ പിന്നീട് അവിടെ നടന്ന സംഭവങ്ങള്‍ അവളെ മാറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്നു …

   മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ,,ഇവര്‍ ജീവിതത്തിന്‍റെ ഒരു കോണില്‍ വച്ച് കണ്ടുമുട്ടുന്നു ..ആ കണ്ടുമുട്ടല്‍ അപ്രതീക്ഷിതവും എന്നാല്‍ വ്യത്യസ്തതയുള്ള ഒരു രീതിയില്‍ ആയിരുന്നു …അവരുടെ ആ യാത്രയില്‍ അവര്‍ക്കെല്ലാം എന്ത് സംഭവിക്കുന്നു ??അവര്‍ എങ്ങനെ കണ്ടു മുട്ടുന്നു ??ഇതൊക്കെ ആണ് ഈ ചിത്രം പിന്നീട് പ്രേക്ഷകനുമായി സംവേദിക്കുന്നത്..സാധാരണയായി ഇത്തരം ചിത്രങ്ങളില്‍ കാണുന്നത് പോലെ ഇവിടെ ആര്‍ക്കും ദാരിദ്ര്യത്തിന്റെ പുറത്തുള്ള സിമ്പതി കാണിക്കുന്നില്ല എന്നത് ഒരു പ്രത്യേകത ആണ് …സമ്പന്നന്‍ ആണെങ്കിലും പപ്പു ,ഷൌകത് എന്നിവരുടെ കൂടെ ഇരുന്ന് കഴിച്ച ഭക്ഷണം സ്വാദു കൂടുതല്‍ ആണെന്ന് ആദി പറയുന്നുണ്ട് …ഭാരതത്തിന്‍റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന് പ്രത്യേകം മുഖവരയിടുന്നു സംവിധായകന്‍ ..ഗ്രാമത്തിലെ ആളുകളുടെ പരോപകാര പ്രവണതയും എല്ലാം ഇതില്‍ കാണിക്കുന്നുണ്ട് ..ഇവിടെ വില്ലന്‍ ഒരാളെ ഉള്ളു വിധി ..

 ഈ ചിത്രം ഓസ്കാര്‍ വേദിയില്‍ എത്തപ്പെടാന്‍ യോഗ്യമാണോ എന്ന് ചോദിച്ചാല്‍ മികച്ചത് എന്നൊരു അഭിപ്രായം ഇല്ലെങ്കില്‍ പോലും മനോഹരമായി ഒരു ചിത്രത്തെ അതിന്‍റെ ലാളിത്യത്തില്‍ അവതരിപ്പിച്ചു.അതിന് അകമ്പടിയായി നമ്മുടെ സ്വന്തം റസൂല്‍ പൂക്കുട്ടിയുടെ ശബ്ദലേഖനവും ,അത് പോലെ തന്നെ അമിതാബ സിംഗ് ചലിപ്പിച്ച ക്യാമറയും .അതിന് ബുദ്ധിജീവി ജാടകള്‍ നല്‍കാത്തതിനാല്‍ അണിയറക്കാര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ..പല വേഷങ്ങള്‍ ചെയ്തിരിക്കുന്നത് യഥാര്‍ത്ഥ ഗ്രാമവാസികളും അതിനു മുന്‍പ് ക്യാമറയെ അഭിമുഖികരിക്കാത്തവരും ആയ സാധാരണക്കാരാണ് .ചിലയിടത്തൊക്കെ അതിനാല്‍ അഭിനയം പാളി പോകുന്നുമുണ്ട് ….ലഞ്ച് ബോക്സ് എന്ന ചിത്രവുമായുള്ള മത്സരവും ..ലഞ്ച് ബോക്സിനു പല അവലോകനതിലും കൊടുത്ത 5/5 (എനിക്കത്രയും തോന്നിയില്ല എന്നത് സത്യം ) ആരും ഇതിനു കൊടുത്തതായി കണ്ടില്ല …മാദ്ധ്യമങ്ങള്‍ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണോ  എന്ന് തോന്നി പോകും ചിലപ്പോള്‍ ..മനോഹരമായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന ജീവിത യാഥാര്‍ത്യങ്ങള്‍ ,പിന്നെ കുറേ നല്ല മനുഷ്യര്‍ …അതാണ്‌ “ദി ഗുഡ് റോഡ്‌ ” എന്ന ചിത്രം നമുക്ക് നല്‍കുന്നത് …ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന മാര്‍ക്ക് 7/10 !!

  This movie is all set to be the official nomination from India for the 86th Annual Awards.Lots of disputes were there regarding the credibility of this movie against the odds of movie like Lunch Box.Yes,Lunch Box is widely acclaimed and  accepted by the mainstream medias and viewers.But this movie has something in it to be the deserved.
the movie revolves around the lives of 3 people who were destined to travel along the same highway in the outskirts  of Gujarat.This Gujarati movie captures the beauty of the Gujarat soil in an elegant manner.Though a dry land,this land had its own beauty in its own way.

  The movie starts off with the journey of Pappu who was destined to do something illegal to be rich.He along with this helper Shaukath were on their way.The next group is a family comprising of a father,mother and their child Adithya.They were on a vacation .In their way through the highway the child was unexpectedly separated from his parents.Then he met up with the lorry lads ,Pappu and Shaukath.Adi reminds pappu of his niece Pinky and takes Adhi in his lorry.A Shaukath was at first reluctant to mingle with him and even abused the child due to his jealousy on him having parents.But later,the situations changed and it was all fine.Then comes the third one.A eleven year old orphaned girl Poonam who was in search of her grandmother in the city hoping that she would take care of Poonam. She ends up in a child brothel.The owner asked her to leave the place at once.But unknown of the dangers of what was happening there she remained there for food.But at a later time she realized her condition and started to feel the situation around her.

  So the rest of the story deals with what happened to them.Whether they could escape from their problems and reach their destinations.The story is well executed and well narrated in the movie.They made nothing to make the movie a great one,except making the story an easily understandable and simple one.This movie don’t have the decorations to be an electrifying one.It just captures some lives and most of it belongs to simple man.The kindness and helping nature of the villagers was beautifully depicted in this movie.Sound Engineering by Oscar winner Rasool Pookutty and the DOP by Amitabha Singh made it sure to be a class in its own genre.Most of the roles are enacted by real people who were standing for the first time in front of a camera.So here and there some flaws are there in the acting department.This movie falls into the category of a drama.But its also a thriller at its parts and journey via road to achieve the destiny makes it a Road movie too.If you have one and a half hours on your own to watch a simple yet beautiful movie in its standards,go for it….My rating to the movie is 7/10!!

More reviews @ http://www.movieholicviews.blogspot.com

46.IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013)

IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013),|Thriller|Comedy| Drama|,Dir:-Gokul,*ing :Vijay Setupathi,Ashwin,Swathi

“ബ്ലാക്ക് കോമഡിയുടെ സാദ്ധ്യതകള്‍ പരീക്ഷിച്ച് ,സന്ദേശവും പേറി “ഇതര്‍ക്കുതാനെ ആസൈപട്ടൈ ബാലകുമാരാ “

പതിവ് രീതികളില്‍ നിന്നും വ്യതിചലിച്ച് വ്യത്യസ്തതകള്‍ അവതരിപ്പിക്കുന്ന ധാരാളം ചിത്രങ്ങള്‍ ഈ അടുത്തായി എല്ലാ ഭാഷകളിലും വരുന്നുണ്ട്..വീര ശൂര പരാക്രമിയായ നായകന്‍റെ പരാക്രമങ്ങള്‍ പലപ്പോഴും മടുത്തു തുടങ്ങിയപ്പോള്‍ ആണ് ചിലരെങ്കിലും ഇത്തരം വ്യത്യസ്തമായ ആശയങ്ങളുമായി വന്നത് ..പുതുമ ആഗ്രഹിക്കുന്നവര്‍ അത്തരത്തില്‍ വന്ന സിനിമകളില്‍ നല്ലതെന്ന് തോന്നുന്നവ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു .മറിച്ച് സംഭവിച്ചത് ഹിന്ദിയില്‍ മാത്രം ആണെന്ന് തോന്നുന്നു ..അവര്‍ കൂടുതല്‍ മസാല ചിത്രങ്ങളിലേക്ക് പോകാന്‍ ആണ് ആഗ്രഹിച്ചത്‌ ..ഈ അടുത്ത് വിജയിച്ച പല ഹിന്ദി ചിത്രങ്ങളും അതിനു അടിവരയിടുന്നുമുണ്ട് ..ഇത്തരത്തില്‍ മികച്ച തിരക്കഥകള്‍ അല്ലെങ്കില്‍ വ്യത്യസ്തമായ ആശയങ്ങള്‍ തിരശ്ശീലയില്‍ അവതരിപ്പിച്ച് തന്റേതായൊരു സ്ഥാനം തമിഴില്‍ നേടിയെടുത്ത ഒരു നടനാണ്‌ വിജയ്‌ സേതുപതി .അതെ പേരില്‍ ഉള്ള വിജയ്‌ സ്ഥിരം രീതികളില്‍ ഉള്ള ചിത്രങ്ങളില്‍ അഭിനയിച്ചു ആരാധകരെ സന്തോഷിപ്പിച്ച് നടക്കുമ്പോള്‍ തമിഴ് സിനിമയില്‍ ഈ ചെറുപ്പക്കാരന്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ വലുതാണ്‌ ..പണ്ട് ഇറങ്ങിയ ധനുഷിന്‍റെ സെല്വരാഘവാന്‍ ചിത്രമായ പുതുപ്പേട്ടയില്‍ ചെയ്യ ഒരു വേഷം വിജയ്‌ സേതുപതി അവതരിപ്പിച്ചത് ഈ അടുത്ത് കണ്ടിരുന്നു ..പിന്നീട് “നാന്‍ മഹാന്‍ അല്ലൈ”,”വെണ്ണില കബഡി കുഴു ” തുടങ്ങിയ ചിത്രങ്ങിളിലെ ചെറിയ വേഷങ്ങളില്‍ നിന്നും “തെന്മേര്‍ക്ക് പരുവക്കാട്ര് ” എന്ന മൂന്നു ദേശിയ പുരസ്ക്കാരം നേടിയ ചിത്രത്തിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത് ..”പിസ്സ”,”നടുവിലെ കൊഞ്ചം  പക്കതൈ കാണോം” “സൂധു കവ്വും ” എന്നീ ചിത്രങ്ങളില്‍ എല്ലാം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് തന്റേതായൊരു ശൈലിയില്‍ തമിഴ് സിനിമയില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു ..അവസാനമിറങ്ങിയ നാല് ചിത്രങ്ങളുടെയും മികച്ച വിജയങ്ങള്‍ക്ക് ശേഷം വിജയ്‌ സേതുപതി അഭിനയിച്ച ചിത്രം ആണ് “ഇതര്‍ക്ക് താനേ ആസൈപട്ടൈ ബാലകുമാരാ”..

  ഒറ്റ ദിവസം ആറു പേരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്‍റെ പ്രമേയം..അലസനും മദ്യപാനിയുമായ സുമാര്‍ മൂഞ്ചി കുമാര്‍ (വിജയ്‌ ) തന്‍റെ അയല്‍വക്കത്ത് താമസിക്കുന്ന കുമുധതിനെ സ്നേഹിക്കുന്നുണ്ട് എന്നാല്‍ കുമുദം കുമാറിനെ സ്നേഹിക്കുന്നില്ല …ചെറുപ്പം മുതല്‍ അവളോട്‌ തോന്നിയ പ്രേമം ഇന്ന് കുമാറിനെ കൊണ്ട് എത്തിച്ചിരിക്കുന്നത് കുമുധതിന്റെ അച്ഛന്റെ ആവശ്യപ്രകാരം ഈ പ്രേമകഥ പറഞ്ഞ് ശെരിയാക്കാന്‍ വേണ്ടി വന്ന ഗുണ്ടയും പ്രമേഹ രോഗിയുമായ അണ്ണാച്ചിയുടെ (പശുപതി) മുന്നില്‍ ആണ് .സമാന്തരമായി ബാങ്കില്‍ സെയില്‍സില്‍ ജോലി ചെയ്യുന്ന ബാലയുടെ ജീവിതവും കാണിക്കുന്നു ..ബാലയ്ക്ക് പ്രശ്നം ഒരു വശത്ത്ത ന്നെ മാത്രം തിരഞ്ഞെടുത്ത് ആക്രമിക്കുന്ന മേലധികാരിയെ ആണ്..മറു വശത്ത് കര്‍ക്കശ്യക്കാരിയായ കാമുകിയും (സ്വാതി)..അതിനു സമാന്തരമായി ഒരു മദ്യ വില്പ്പനശാലയില്‍ നടക്കുന്ന കൊലപാതകവും , രണ്ടു കൊലപാതകികളുടെ അവസ്ഥയും കാണിക്കുന്നു..പശുപതിയുടെ അടുത്ത് നിന്നും രക്ഷപ്പെട്ട വിജയ്‌ സേതുപതിയുടെ കയ്യില്‍ നിന്നും മൊബൈല്‍ഫോണ്‍ നഷ്ട്ടപ്പെടുന്നു ..അത് കയ്യില്‍ കിട്ടുന്നത്  ആ കൊലപാതകികളുടെ കൈയ്യിലും ..അന്ന് രാത്രി ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ നാല് പേരും കണ്ടുമുട്ടുന്നു …അതിന്‍റെ കഥ ആണ് ബാക്കി ചിത്രം ..

 വ്യത്യസ്തത തന്നെ ആണ് ഈ ചിത്രത്തിന്റെയും കൈ മുതല്‍ ..രൌതിരം എന്ന ജീവ ചിത്രത്തിന് ശേഷം ഗോകുല്‍ സംവിധായകനാകുന്ന ചിത്രമാണ് ഇത് ..ചിത്രത്തിന്‍റെ ആദ്യ പകുതി കഥാപാത്ര സൃഷ്ടിക്കായാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത് ..വ്യത്യസ്ത ഭാവങ്ങള്‍ ..എന്തിന് ഒരല്‍പം വട്ടുണ്ടോ എന്ന് തോന്നിപോകുന്ന  കുമാറും ,സാധാരണ യുവാവായി ബാലയേയും അവതരിപ്പിക്കുന്നു ..നാന്‍ കടവുള്‍ രാജേന്ദ്രനെ രാജാ-റാണി യ്ക്ക് ശേഷം കാണുന്നത് ഈ ചിത്രത്തിലാണ് ..സ്ഥിരം ഗുണ്ട വേഷങ്ങളില്‍ തന്നെ അല്‍പ്പം നര്‍മ്മം കലര്‍ന്ന കഥാപാത്രമായി അദ്ദേഹം നന്നായി അഭിനയിച്ചിരിക്കുന്നു ..അത് പോലെ തന്നെ തുടക്കം മുതല്‍ സിനിമയെ മുന്നോട്ടു കൊണ്ട് പോയ പശുപതി ,ഇടയ്ക്ക് വന്ന സൂരി ..ലിവിങ്ങ്സ്ടന്‍ ..അങ്ങനെ ,എന്തിന് ചെറിയ കഥാപാത്രങ്ങള്‍ വരെ തങ്ങളുടെ വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് ..ഈ ചിത്രത്തില്‍ ശ്രദ്ധേയമായി തോന്നിയ മറ്റൊരു സംഭവം ഇതിലെ തമാശകള്‍ ആണ് ..ബ്ലാക്ക് കോമഡിയുടെ സാധ്യതകള്‍ ഇവിടെ സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട് …ഗൌരവം ഉള്ള രംഗങ്ങളിലും മൊത്തത്തില്‍ ഉള്ള സിനിമയുടെ ഹാസ്യ അന്തരീക്ഷം നിലനിര്‍ത്താന്‍ ഈ രീതിയ്ക്ക് സാധിച്ചിട്ടുണ്ട് …
 നായകന്‍റെ ഗുണങ്ങള്‍ ഒന്നുമില്ലാതെ …സിനിമയുടെ അവസാനം പോലും താന്‍ എന്താണ് ചെയ്യുന്നത് എന്നറിയാത്ത വേഷത്തില്‍ വിജയ്‌ സേതുപതി ഗംഭീരം ആക്കിയിട്ടുണ്ട് ..ആദ്യ പകുതിയില്‍ ഈ ചിത്രം എവിടേയ്ക്ക് പോവുകയാണ് എന്നറിയാതെ പ്രേക്ഷകന്‍ തീര്‍ച്ചയായും കുഴങ്ങും.സംവിധായകന്‍ എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്ന് ഒരു പിടിയും കിട്ടില്ല ..എന്നാല്‍ രണ്ടാം പകുതി മുതല്‍ മിന്നിത്തെളിഞ്ഞു നില്‍ക്കുന്ന തമാശകള്‍ക്കിടയില്‍ ചിത്രം കൂടുതല്‍ ഗൌരവമായ ഒരു പ്രമേയത്തെ പുല്‍കുന്നു  ..കഥാപാത്രങ്ങള്‍ പലപ്പോഴും അമിതാഭിനയം ആണോ എന്ന് തോന്നി പോകും തുടക്കം  ..എന്നാല്‍ സിനിമയുടെ അവസാന ഭാഗം  ആകുമ്പോള്‍ അതിനൊന്നും ഒരു മാറ്റവും ഇല്ലാതെ ആ കഥാപാത്രങ്ങള്‍ ,അവയുടെ പാത്ര സൃഷ്ടി ;സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒരു സ്വാഭാവികതയില്‍ ഉള്ള മുഖ്യ ഘടകങ്ങള്‍ ആണെന്ന് മനസ്സിലാകും ..

 ഈ കഥാപാത്രങ്ങളും അവരുടെ ജീവിതവും കണ്ടു മുട്ടുന്ന സ്ഥലത്ത് നിന്നും ചിത്രം ഒരു ത്രില്ലറിന്റെ രീതിയിലേക്ക് മാറുന്നു …ഒരിക്കലും കണ്ടു മുട്ടിയിട്ടില്ലാത്തവര്‍ പരസ്പരം മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപ്പെടുന്ന സ്ഥലത്ത് ചിത്രം കൂടുതല്‍ വേഗം ആര്‍ജിക്കുന്നു .ബാലയും കുമാറും ജീവിതത്തില്‍ എന്താണ് ശരിക്കും ആഗ്രഹിച്ചതെന്ന് പറഞ്ഞു ചിത്രം നിര്‍ത്തുന്നു .എല്ലാം ഒരു നിമിത്തം പോലെ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു ..

 സ്വതസിദ്ധമായ രീതിയില്‍ വേഷങ്ങള്‍ മികച്ചതാക്കുന്ന ഈ വിജയ്‌ ക്ലാസ് ആണോ മാസ്സ് ആണോ എന്ന് ചോദിച്ചാല്‍ …അതിനുള്ള ഉത്തരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരില്ല ..അദ്ദേഹം ക്ലാസ് ഉള്ള ഒരു മാസ്സ് നടനായി മാറുകയാണ് ഇപ്പോള്‍ …ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10 !!

More reviews @ http://www.movieholicviews.blogspot.com

45.ACCIDENT (CANTONESE,2009)

ACCIDENT (CANTONESE,2009),|Thriller|, Dir:- Pou-Soi Cheang ,*ing :- Louis KooRichie RenShui-Fan Fung.

ചലച്ചിത്ര ഭാഷ്യത്തില്‍ ദ്വിമാന മുഖവുമായി ഹോങ്ക് കോങ്ങില്‍ നിന്നും  “Accident”
     മറ്റുള്ള ഭാഷകളില്‍ ഉള്ള മികച്ച സിനിമകളിലേക്ക് നോക്കുമ്പോള്‍ പലപ്പോഴും മനസ്സിലാകുന്ന ഒരു കാര്യമുണ്ട് …അവയെല്ലാം  കൃത്യമായ ഒരു ഫോര്‍മുല പിന്തുടരുന്നതായി കാണാം ..പരാജിതനും  ക്ഷീണിതനും ആണ് കൊറിയന്‍ ചിത്രങ്ങളില്‍ ഉള്ള നായകന്മാര്‍ കൂടുതലും …നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ ഉള്ള ഒരു മഹത്വല്‍ക്കരണം ആ കഥാപാത്രങ്ങളില്‍ പലപ്പോഴും കാണില്ല ..അത് പോലെ  ഹോങ്ക് സിനിമകളും …അവര്‍ക്കുള്ള പ്രത്യേകത അവര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിഗൂഡത ആണ് …Infernal Affairs പോലുള്ള ചിത്രങ്ങള്‍ ഇംഗ്ലിഷ് സംസാരിച്ചപ്പോഴും  (The Departed ), മൊത്തത്തില്‍ ആ ചിത്രം  ഇത്തരം നിഗൂഡമായ സന്ദര്‍ഭങ്ങള്‍ വളരെയധികം ഉണ്ടായിരുന്നു ..അത് പോലെ തന്നെ “മുംബൈ പോലീസ് ” എന്ന മലയാള സിനിമയോട് വിദൂര സാമ്യം പ്രകടിപ്പിക്കുന്ന ” The Murderer” എന്ന ചിത്രമൊക്കെ ….പലപ്പോഴും കാല്പനികതയുടെ അതി പ്രസരം കാണുമെങ്കിലും അതവരുടെ രീതി ആയി കണക്കാക്കിയാല്‍ വ്യത്യസ്തമായ ഒരു ചിത്രം ആയിരിക്കും നമുക്ക് ലഭിക്കുക  ..അത് പോലെ മറ്റൊരു ചിത്രമാണ് ജീവിതത്തിന്‍റെ ത്രിമാന മുഖങ്ങള്‍ (അതോ അതിലും കൂടുതലോ ??) അവതരിപ്പിച്ച “2046” എന്ന ചിത്രവും …ഇവയൊക്കെ വളരെയധികം വ്യത്യസ്തവും എന്നാല്‍ നിഗൂഡത അവയുടെ മുഖമുദ്രയും ആയിരുന്നു  …

   ഇതില്‍ നിന്നൊന്നും വ്യത്യസ്തമല്ല Accident എന്ന ചിത്രവും ..ഒരു  ആക്ഷന്‍ ചിത്രമായിരിക്കും എന്ന തോന്നല്‍ ആദ്യം ഉണ്ടാക്കുമെങ്കിലും ആ ചിത്രം പിന്നീട് മറ്റൊരു രീതിയിലേക്ക്  മാറുന്നു …അവസാന രംഗത്തില്‍ മാത്രം നിഗൂഡത മറ നീക്കി വരുന്ന  ഒരു ചിത്രമായി അത് മാറുന്നു …കഥ ആരംഭിക്കുന്നത് ഒരു സ്ത്രീ അപകടത്തില്‍ പെടുന്ന രംഗത്തോടെ ആണ് …അതിനു ശേഷം കാണിക്കുന്നത് മറ്റൊരു  അപകടo..അതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു ..അസ്വാഭാവികമായി ഒന്നും ഇല്ലാത്ത ഒരു അപകടം  …എന്നാല്‍ പിന്നീടാണ് മനസ്സിലാകുന്നത്‌ അത് കൃത്യമായ പ്ലാനിങ്ങില്‍ നടത്തിയ ഒരു കൊലപാതകം ആയിരുന്നു എന്ന് ..ബ്രയാന്‍,ഫാറ്റി ,അങ്കിള്‍ ,പേര് അറിയാത്ത ഒരു യുവതി ..അവര്‍ നാല് പേരും ആണ് ഈ കൊലപാതക സംഘത്തിലെ അംഗങ്ങള്‍ …ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കുന്ന അവര്‍ ഒരിക്കലും പോലീസിന് സംശയത്തിനു ഇട നല്‍കാതെ ആയിരുന്നു അപകടത്തിന്‍റെ രൂപത്തില്‍ ഈ കൊലപാതകങ്ങള്‍ നടത്തിയിരുന്നത് ..കൊലപാതകം നടന്ന സ്ഥലത്തിന്റെ അടുത്ത് കളയുന്ന സിഗരറ്റ് കുറ്റി പോലും തങ്ങളെ കുരുക്കും എന്ന് അവര്‍ വിചാരിക്കുന്നു ..അത്രയും സൂക്ഷ്മമായ രീതിയില്‍ ആയിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ …

          തങ്ങളുടെ ദൌത്യങ്ങളില്‍ ഓരോരുത്തര്‍ക്കും വ്യക്തമായ ഭാഗങ്ങള്‍ ഉണ്ടാകും ..ചെയ്ത ജോലിയുടെ  കാശ് വാങ്ങുവാന്‍ പോകുമ്പോള്‍ പോലും അവര്‍ മറ്റുള്ളവര്‍ക്ക് തങ്ങളെ അറിയാതിരിക്കുവാന്‍ വേണ്ടി ഉള്ള രീതികള്‍ സ്വീകരിച്ചിരുന്നു ..വിശ്വസനീയം ആയ രീതിയില്‍ തങ്ങളുടെ ജോലി നടത്തിയിരുന്ന ഒരു കൂട്ടം പ്രൊഫഷണല്‍ കൊലപാതകികള്‍ എന്ന് പറയാന്‍ പറ്റുന്നവര്‍ .തികച്ചും അപകടം എന്ന രീതിയില്‍ നടത്തിയിരുന്ന ഈ കൊലപാതകങ്ങള്‍ എന്നാല്‍ അവരെയും ഭയപ്പെടുത്തിയിരുന്നു ..തങ്ങളുടെ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പലരും കാണും എന്ന് അവര്‍ ഭയപ്പെട്ടിരുന്നു …ചിത്രത്തില്‍ അത്തരത്തില്‍ അവര്‍ കൊല ചെയ്യുന്ന ആള്‍ ഒരു അധോലോക നേതാവാണ്‌ എന്നുള്ളത് അവരുടെ ഭയം കൂട്ടി..എന്നാല്‍ സാധാരണക്കാരെ പോലെ ജീവിക്കുന്ന അവരെ ആരും സംശയിക്കേണ്ടതായ കാരണങ്ങള്‍ ഇല്ലായിരുന്നു ..

   അങ്ങനെ ഇരിക്കെ അവര്‍ക്ക് പുതിയ ഒരു ദൌത്യം ലഭിക്കുന്നു …ഇന്ഷുറന്സ് തുകയ്ക്കായി തന്‍റെ പിതാവിനെ കൊല്ലണം എന്ന് പറയുന്ന മകന്‍റെ അടുക്കല്‍ നിന്നും ..അവര്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി …തികച്ചും അപകടം എന്ന് തോന്നിക്കുന്ന ഒരു പ്ലാന്‍ അവര്‍ മെനഞ്ഞെടുക്കുന്നു ..അതിനായി എന്നാല്‍ അവര്‍ക്ക് പ്രകൃതിയുടെ കൂട്ടും ആവശ്യമായിരിരുന്നു …മഴയത്ത്  മാത്രം നടത്താന്‍ കഴിയുന്ന ഒരു പ്ലാന്‍ ആയിരുന്നു അവര്‍ ആവിഷ്ക്കരിച്ചത് ..ദിവസവും വീല്‍ചെയറില്‍ പോകുന്ന ആ വൃദ്ധനെ കൊലപ്പെടുത്തുവാന്‍ എന്നാല്‍ അവര്‍ക്ക് ആവശ്യമായ ദിവസങ്ങളില്‍ മഴ ലഭിക്കുന്നില്ല ..പല ദിവസങ്ങളും കടന്ന് പോയി ..എന്നാല്‍ ഒരു ദിവസം അവര്‍ ആഗ്രഹിച്ച സന്ദര്‍ഭം ഒരുങ്ങി ..Alzheimer s അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്ന അങ്കിള്‍ തന്‍റെ ഭാഗം ചെയ്യാന്‍ മറന്നു പോയിരുന്നു.. എങ്കിലും അവര്‍ താങ്കളുടെ ദൌത്യം നിറവേറ്റുന്നു …എന്നാല്‍ പെട്ടന്ന് തന്നെ നിയന്ത്രണം വിട്ടു വന്ന ഒരു ബസ് ബ്രയാന്റെ നേര്‍ക്ക്‌ വരുന്നു .. അതില്‍ നിന്നും ഒഴിഞ്ഞു മാറുന്നു ബ്രയാന്‍ …എന്നാല്‍ ആ ബസ്‌ അപകടത്തില്‍ ഫാറ്റി കൊല്ലപ്പെടുന്നു ..മരിക്കുന്നതിനു മുന്‍പ് അത് ശരിക്കും ഒരു അപകടം ആയിരുന്നോ എന്ന് ബ്രയാനോട് ചോദിക്കുന്നു …ബ്രയാന്‍ ആകെ മൊത്തം ചിന്താകുഴപ്പത്തില്‍  ആകുന്നു  ..തങ്ങളുടെ പുറകെ ആരോ ഉണ്ടായിരുന്നു എന്ന് ബ്രയാന്‍ വിശ്വസിയ്ക്കുന്നു ..ബ്രയാന്‍ തന്‍റെ എതിരാളികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു ..സംശയങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍ …ബാക്കി ഉള്ളവര്‍ തങ്ങളുടെ എതിരാളികളെ കണ്ടെത്തുമോ ???ഈ സംഭവങ്ങള്‍ അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും??ഇതാണ് ബാക്കി ചിത്രം …

കഥ കേള്‍ക്കുമ്പോള്‍ ഒരു ആക്ഷന്‍ ത്രില്ലറിനുള്ള വക ഉണ്ടെങ്കിലും ഇവിടെ നിന്നും ഈ ചിത്രം ചലിക്കുന്നത്‌ മറ്റു തലങ്ങളിലേക്ക് ആണ്…വ്യത്യസ്തമായ രീതികളില്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നവര്‍ പിന്നീട് ഭയപ്പെടേണ്ടത് ശക്തനായ മറ്റൊരു ശത്രുവിനെ ആയിരുന്നു ..ഇതിലാണ് ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും ഹോങ്ക് കോങ്ങ് ചിത്രങ്ങളില്‍ വരുന്ന അവിശ്വസനീയമായ രീതികളിലേക്ക് വഴുതി പോക്കലുകള്‍ ഉണ്ടായിരുന്നു .എന്നാല്‍ ചിത്രം പറയാന്‍ ഉദ്ദേശിച്ച സംഭവത്തെ അത് സാധൂകരിക്കുന്നും ഉണ്ട് … നല്ലൊരു സസ്പന്‍സ് ആണ് ചിത്രത്തില്‍ പിന്നീട്  അവശേഷിച്ചത് …വിചാരിക്കാത്ത രീതിയില്‍ അവര്‍ വേട്ടയാടപ്പെടുന്നു ..അവരുടെ അതിജീവനത്തിന്റെ ബാക്കി ഉള്ള കഥയില്‍ അവര്‍ക്കെന്തു പറ്റും എന്ന് ബാക്കി ചിത്രം പറയുന്നു …

  Accident is a Cantonese movie following the usual Hong Kong cinema order of crimes and mysteries.Alike the other flicks from the same region,this movie too follows the same pattern to a limit.But then it quietly explores into another level.The transformation of a supposed action movie to a new genre.That’s where the mystery of this movie lies.
The movie,Accident starts off with a well planned murder which every one believes to be an accident.A gang of professional murderers Brian,Uncle,Fatty and nameless lady who were having their Modus Operandi to convert the murders which commit to be transferred as mere accidents.This time,their target was a Mafia triad .They always tries to be out from the list of police suspects.But then comes another operation which changed their lives.Their target was father who was wanted by his son to be killed for insurance amount in an accident.They carefully planned the murder.This time also they rely on natural caused to make it an accident..They wanted rain to be a part of their murder this time.The operation was then planned and they waited for a number of days for the rain for them to execute their plans.At last they got a chance to execute their plan.Uncle,who was feared to be having Alzheimer s failed to perform his part.But they managed to execute their plan.
  But,right after the execution of murder in a natural manner,a bus accident occurred which killed fatty.Before dying he asked Brian whether that was a real accident or not.Brian then fears that someone else was playing with their lives.Someone who knew them.Then the rest of this movie deals with whether Brian was able to find the ones behind this attack.Then the movies moves away from its mood of an action thriller into another stage.The mystery lies in the rest of this movie.We will know the truth only during the last scenes.An excellent movie from Hong Kong film factory in their ways.I rate this movie as 7.5/10!!

  For more reviews go to http://www.movieholicviews.blogspot.com

44. രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍

                “രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍…”

ചുവപ്പിന്‍റെ സിനിമകള്‍ എല്ലാം ധീരന്മാരുടെയും നായകന്മാരുടെയും കഥകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പൊതുവേ ഒതുങ്ങുന്നു  ..രക്തസാക്ഷികളേയും അത് പോലെ തന്നെ ഭാവിയില്‍ ചെങ്കൊടിയുടെ ചരിത്രത്തിന്‍റെ ഏടുകളില്‍ വര്‍ണിക്കപ്പെട്ട പാവപ്പെട്ടവരുടെ ആശ്രയമായ ധീര നേതാക്കളെയും അവിടെ വരച്ചെടുക്കുന്നു .കമ്മ്യുണിസ്റ്റ് ചിന്താഗതികള്‍ ഒരു ആശയത്തിലുപരി ഒരു വികാരമായി മാറിയ രാജ്യങ്ങളില്‍ എല്ലാം തന്നെ ധീരത ,ചങ്കൂറ്റം ..അത് പോലെ ജന രക്ഷകന്‍ എന്നീ വികാരങ്ങളെ പലപ്പോഴും മുതലെടുക്കുകയാണ് ഉണ്ടായത് …വിപ്ലവ വീര്യം ഒഴുകിയ ഞരമ്പുകളില്‍ പണക്കാരന്റെയും അധികാരമോഹികളുടെയും അടുക്കല്‍ നിന്നും ഭരണം സാധാരണക്കാരില്‍ എത്തിക്കുവാന്‍ പ്രയത്നിച്ച ആ പ്രസ്ഥാനം ഇന്ന് എവിടെ എത്തി  നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുന്നു ഈ രണ്ടു ചിത്രങ്ങളും..”ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ” എന്ന മലയാള ചിത്രവും “Baader-Meinhoff Complex” എന്ന ജര്‍മന്‍ ചിത്രവും …

മലയാളത്തില്‍ ഈ അടുത്ത് വന്ന ചിത്രങ്ങളില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വിവാദമായ ചിത്രമായിരുന്നു അരുണ്‍ കുമാര്‍ -മുരളി ഗോപി കൂട്ടുക്കെട്ടിന്റെ “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ” ..ഇവരുടെ ഇതിനു മുന്‍പ് ഇറങ്ങിയ  “ഈ അടുത്തക്കാലത്ത് ” എന്ന ചിത്രത്തില്‍ ഇവര്‍ ചെറുതായെങ്കിലും  അവതരിപ്പിക്കുന്ന രാഷ്ട്രീയം മറയാക്കി ഈ ചിത്രത്തിന് നേരെ നടന്ന വിമര്‍ശനങ്ങള്‍ പലയിടത്തും കണ്ടതാണ് …അതിന്‍റെ ഫലമെന്നോണം ഈ വര്ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചതെന്ന് എല്ലാ അര്‍ത്ഥത്തിലും പറയാവുന്ന ഒരു ചിത്രം ഭാഗികമായി എങ്കിലും ബഹിഷ്ക്കരണ ഭീഷണി നേരിട്ടു എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു ..എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ അങ്ങനെ ഉള്ള ഒരു അവസ്ഥ സംജാതമായി എന്ന് പൊതു സമൂഹത്തെ അറിയിച്ചുമില്ല …അത് വെറും ഒരു വാര്‍ത്തയായി മാത്രമായി ഒതുങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു …ചുവപ്പന്‍ ആശയങ്ങളെ വിമര്‍ശിക്കുന്നു എന്നുള്ള തോന്നലാവാം ഇത്തരം ഒരു വാര്‍ത്തയ്ക്കു പിന്നില്‍ …സന്ദേശം ,ഒരു അറബി കഥ തുടങ്ങിയ ചിത്രങ്ങളില്‍ നായക കഥാപാത്രങ്ങള്‍ തന്നെ ചുവപ്പിന്‍റെ ആശയങ്ങളുടെ സഹയാത്രികരെ പരിഹസിക്കുന്നുണ്ടെങ്കിലും അന്നൊന്നും ഇത്രയും വിവാദങ്ങള്‍ വന്നിരുന്നില്ല ..ലോകം സമയത്തെ കീഴടക്കിയെങ്കിലും മനസ്സുകള്‍  ഇന്ന് ഇടുങ്ങിയതായി മാറി എന്ന്  തോന്നുന്നു …

 “Baader- Meinhoff Complex” അവതരിപ്പിച്ച ആശയം റെഡ് ആര്‍മി ഫാക്ഷന്‍ എന്ന ജര്‍മനിയിലെ വിപ്ലവ പാര്‍ട്ടിയുടെ നാള്‍ വഴിയിലൂടെ ആയിരുന്നു ..രണ്ടു ചിത്രങ്ങളും നടക്കുന്ന കാലഘട്ടങ്ങള്‍ കൂടുതലും വ്യത്യസ്തം ആയിരുന്നു എങ്കിലും ഇതില്‍ പങ്കാളി ആയവരുടെ ആശയങ്ങള്‍ പലപ്പോഴും സാമ്യം പുലര്‍ത്തിയിരുന്നു ..ജനങ്ങള്‍ ആരംഭിച്ച് ..ജനങ്ങളുടെ ഇടയിലേക്ക് എത്തിയ പ്രസ്ഥാനം പിന്നീട് ചിലരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുവാന്‍ വേണ്ടി മാത്രം ആശയങ്ങളെ വളചൊടിച്ചപ്പോള്‍ ,അതിനെ വളര്‍ത്തി വലുതാക്കിയ ജനങ്ങള്‍ അവരില്‍ നിന്നും അകലുകയും അപ്പോള്‍ അവിടെ വെറും നേതാക്കള്‍ മാത്രം അവശേഷിച്ചപ്പോള്‍ ഉള്ള അവസ്ഥ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌ ..

  രണ്ടു ചിത്രങ്ങളിലും പൊതുവായുള്ള കഥാപാത്രങ്ങള്‍ ഉണ്ട് ..വിപ്ലവം അണികളില്‍ എത്തിക്കുവാന്‍ തങ്ങളുടെ കൂടെ ഉള്ളവരുടെ സാധാരണ മരണങ്ങള്‍ പോലും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ പ്രതികളാക്കി അവതരിപ്പിക്കുവാന്‍ ആണ് Baader-Meinhoff Complex ല്‍  ശ്രമിക്കുന്നത് ..എന്നാല്‍ തലമുറകള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ ഒരു പകയേറിയ മൂര്‍ഖനെ പോലെ ഓര്‍ത്തു വച്ച് ..അതിന്‍റെ പേരില്‍ ജനങ്ങളുടെ ഇടയില്‍ നിന്നും ലഭിക്കുന്ന അനുകമ്പ തന്‍റെ അധികാര ലക്ഷ്യങ്ങളിലേക്ക് ഉള്ള മാര്‍ഗം ആയി കൈതേരി സഹദേവന്‍ LRL ല്‍ ഉപയോഗിക്കുന്നുണ്ട് …ജനങ്ങളുടെ ഇടയില്‍ ഉള്ള പ്രസക്തി നഷ്ടപെട്ട ഒരു പ്രസ്ഥാനമായാണ് ഒരു സമയത്തിന്  ശേഷം BMC യില്‍ അവതരിപ്പിക്കുന്നത്‌ …തങ്ങളുടെ ആശയങ്ങളുടെ സ്വീകാര്യത കൂടുതല്‍ പേരില്‍ എത്തിക്കുവാന്‍ റെഡ് ആര്‍മി ഫാക്ഷന്‍ (RAF),ജര്‍മനിയില്‍ നടത്തുന്ന ബാങ്ക് കൊള്ളകള്‍ ജനങ്ങളുടെ അടുത്ത് നിന്നും അവരെ അകറ്റുകയും …ചുവപ്പ് സേനയിലെ അംഗങ്ങളെ പിടികൂടുവാന്‍ പോലീസിനെ സഹായിക്കുന്ന അവസ്ഥയിലേക്ക് എത്തി ചേര്‍ക്കുന്നു …

 ചോരയ്ക്ക് ചോര എന്ന പേരില്‍ നടത്തുന്ന ഈ ചിത്രങ്ങളിലെ കൊലകള്‍ പലപ്പോഴും ചിലരുടെ ഒക്കെ സൗകാര്യ വിദ്വേഷങ്ങള്‍ തീര്‍ക്കാനായി മാത്രം ഉപയോഗിച്ചിരുന്നതായി ഇവിടെ കാണാം ..ആശയപരമായി വ്യത്യാസം വന്ന LRL ലെ ചെഗുവേര റോയിയെ പോലെ ആയിരുന്നു BMC യിലെ Meinhoff എന്ന പത്രപ്രവര്‍ത്തകയും …വിശ്വാസങ്ങളിലെ മാറ്റങ്ങള്‍ രണ്ടു പേരെയും ദുഖിപ്പിക്കുന്നുണ്ട് …അവര്‍ അവസാനം എത്തി ചേരുന്ന അവസ്ഥകള്‍ ഒന്നായിരുന്നു ..രീതികള്‍ പലതായിരുന്നു എങ്കില്‍ കൂടി .. BMC യിലെ ഗുഡ് റണ്‍ നെ പോലെ ആയിരുന്നു LRL ല്‍ ലെനയുടെ കഥാപാത്രം ..ആശയങ്ങളോടും വിപ്ലവകാരിയോടും തോന്നിയ ഇഷ്ടം മാത്രം ആയിരുന്നു അവരുടെ ജീവിതങ്ങള്‍ …
   ഇതിന്‍റെ ഇടയ്ക്ക് മരണത്തിനെ പുല്‍കാന്‍ വന്ന സഖാക്കളേ രണ്ടു ചിത്രത്തിലും കാണാം …തെറ്റ് ചൂണ്ടി കാണിച്ച പ്രവര്‍ത്തകരെയും ,അത് പോലെ വിമര്‍ശിച്ചവരെയും ..എന്നാല്‍ ഈ രണ്ടു ചിത്രങ്ങളെയും വ്യത്യസ്തം ആക്കുന്നത് ഇന്ദ്രജിത്ത് എന്ന നടന്‍ തന്‍റെ ജീവിതത്തില്‍ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ വട്ടു ജയന്‍  ആണ് …ആശയങ്ങളുടെ സാക്ഷാത്കാരം ,അത് ശത്രു കൂടെ ഉള്ളവന്‍ ആണെങ്കില്‍ പോലും അവന്‍റെ അവസാനത്തോടെ LRL ല്‍ അവസാനിക്കുന്നുണ്ട് ..എന്നാല്‍ BMC യില്‍ അത്തരം ഒരു കഥാപാത്രം ഇലാതെ പോയി ..ഒരു പക്ഷെ LRL അവതരിപ്പിച്ചത് ഭാവനയുടെ ഭാഷ്യത്തില്‍ ആയിരുന്നത് കൊണ്ടാവാം അങ്ങനെ ഒരു കഥാപാത്രം ..എന്ത് കൊണ്ടെന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം കഥാപാത്രങ്ങള്‍ വിരളം ആണ് എന്നത് തന്നെ …

പലപ്പോഴായി കാലഹരണപ്പെട്ടു പോയ ആശയങ്ങളില്‍ മാറ്റം വരുത്താതെ ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍ ആവാം ഇത്തരം മഹനീയ പ്രസ്ഥാനങ്ങളുടെ അന്തകരായി പ്രവര്‍ത്തിക്കുന്നത് ..രണ്ടു ചിത്രത്തിലും അത്തരം ആളുകളെ കാണാം …LRL  ഒരിക്കലും നിരോധിക്കപ്പെടെണ്ട/ അകറ്റി നിര്‍ത്തേണ്ട ഒരു ചിത്രമായിരുന്നില്ല ..എന്ത് കൊണ്ടെന്നാല്‍ അത് പലതിലേക്കും ഉള്ള ഒരു ചൂണ്ടു പലക ആയിരുന്നു .കൊലപാതകങ്ങള്‍ ആകാം ഈ പ്രസ്ഥാനങ്ങളുടെ തുടക്കം …എന്നാല്‍ അനവസരത്തില്‍ ഉള്ള ഇത്തരം പ്രവര്‍ത്തനങ്ങളുടെ അവസാനം എന്താകും എന്നുള്ളത് പ്രസക്തമാണ് ..ഈ പ്രസ്ഥാനങ്ങള്‍ അനീതിക്ക് എതിരെ ജനങ്ങള്‍ക്ക്‌ പ്രതികരിക്കുവാന്‍ ഉള്ള എളുപ്പ വഴി ആയിരുന്നു ..അതിനാല്‍  കാലങ്ങള്‍ക്കപ്പുറം ഈ ചിത്രങ്ങള്‍ക്ക് ആയുസ്സുണ്ട് എന്ന് ഞാന്‍ കരുതുന്നു ..ഒരു തിരുത്തല്‍ ശക്തിയായി ഈ ചിത്രങ്ങള്‍ പ്രവര്‍ത്തിക്കും …അത് പോലെ തന്നെ ഈ സിനിമകളും ..ഒരു തലമുറയ്ക്കുള്ള ശേഷിപ്പുകളായി നിലനില്‍ക്കും …

  

43.THE BAADER MEINHOFF COMPLEX (GERMAN,2008)

THE BAADER MEINHOFF COMPLEX aka “Der Baader Meinhof Komplex”(GERMAN,2008), Action | Biography | Crime | Drama | History,Dir:-Uli Edel,*ing:- Martina GedeckMoritz BleibtreuJohanna Wokalek
   ഒരു കാലഘട്ടത്തിന്റെ കഥയുമായി “THE BAADER MEINHOFF COMPLEX”

ഒരിക്കല്‍ ജര്‍മനിയെ പിടിച്ചു കുലുക്കിയ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനം ആണ് “RAF(Red Army Faction).ചുവപ്പിന്‍റെ പ്രഭയില്‍ മുതലാളിത്തത്തിന് എതിരെ ആഞ്ഞു വീശിയ ആ സംഘടന ഒരിക്കല്‍ ലോകത്ത് ഭയപ്പെടേണ്ട ഒന്നായിരുന്നു..ഇന്ന് സജീവമായ,ആശയങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാര്‍ഗരേഖയായി പലപ്പോഴും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്..പ്രധാനമായും ഒരു സമൂഹത്തിലെ ജനങ്ങളുടെ പൊതു വികാരങ്ങളെ മുതലെടുത്ത്‌ അതിന്‍റെ ബാക്കി പത്രമായി നടക്കുന്ന ഇത്തരം ആശയ പ്രകടനങ്ങള്‍ ഭീകരവാദത്തിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ അതിനു ഉണ്ടാകുന്ന, സാധാരണ ജനങ്ങളുടെ ഇടയില്‍ ഉള്ള ഭീതി പലപ്പോഴും ഇത്തരം സംഘടനകളുടെ അവസാനത്തില്‍ ആണ് എത്തിച്ചേരുക …അഭിപ്രായ ഭിന്നത പലപ്പോഴും പല രീതിയിലും പലരും പ്രകടിപ്പിക്കുമ്പോഴും ,സമാധാന പൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ ഇത്തരം സംഘടനകളെ എതിര്‍ക്കാറുണ്ട് ..ഭരണ സംവിധാനങ്ങളോടുള്ള വെറുപ്പ് അത്തരം അവസ്ഥകളില്‍ ഒരു തരം അനുകമ്പ എന്ന വികാരത്തിലേക്ക് മാറി മറിയുകയും ചെയ്യുന്നു …എന്നാല്‍ തങ്ങളുടെ സിരകളില്‍ ആശയങ്ങള്‍ കുത്തി വച്ച പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ മനസ്സിലാകാതെ ,തങ്ങളുടെ ജീവിതങ്ങള്‍ക്ക് വില ഇടാതെ ആശയങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ..അത് അവരെ എത്തിക്കുന്നത് പരാജയത്തിന്‍റെ പാതയിലേക്ക് ആണ് ..അത്തരം ഒരു സംഭവത്തിന്‍റെ നേര്‍ സാക്ഷ്യമാണ് ഈ ചിത്രം …

    ഇനി സിനിമയിലേക്ക് ..സാധാരണ ഗതിയില്‍ ഒരു ചിത്രം എന്നുള്ളതിന്റെ പരിധിയില്‍ വരുന്ന സംഭവങ്ങള്‍ പലപ്പോഴും അതിശയോക്തി കലര്‍ന്ന സംഭവങ്ങള്‍ ആയിരിക്കും ..യഥാര്‍ത്ഥ സംഭവങ്ങളുടെ പുറകെ പോകുന്ന ചിത്രങ്ങള്‍ അവസാനിക്കുന്നത് മറ്റൊരു വിഭാഗത്തില്‍ ആണ് …ഡോക്യുമെന്‍ററി എന്ന വിഭാഗത്തില്‍ പെടുന്ന അവയ്ക്ക് ഒരു സിനിമ  നല്‍കുന്ന ഒരു അനുഭൂതി നല്‍കുവാന്‍ കഴിയുകയും ഇല്ല …എന്നാല്‍ അത്തരം ചിന്തകളെ ഒക്കെ മാറ്റി മറിച്ച് മികച്ചത് എന്ന് വിശേഷണത്തിന് തീര്‍ച്ചയായും അര്‍ഹമായ ഒരു ചിത്രമാണ് “THE BAADER MEINHOFF COMPLEX”..

  ജര്‍മനിയിലേക്ക്‌ സന്ദര്‍ശനത്തിനായി വരുന്ന ഇറാനിലെ ഷായോടുള്ള ജനരോഷത്തില്‍ നിന്നും ഈ ചിത്രം തുടങ്ങുന്നു ..തന്‍റെ ഭരണത്തില്‍ ഉള്ള അപാകതകള്‍ ലോകം എങ്ങും അറിയുന്ന സമയം …പ്രബുദ്ധരായ ,ആശയങ്ങളുടെ ചിറകിലേറി സഞ്ചരിക്കുന്ന ജര്‍മന്‍ ജനത തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു …ആ പ്രതിഷേധത്തില്‍ ബെന്നോ എന്ന യുവാവ്‌ മരിക്കുന്നു..അതിനെ അപലപിച്ചു കൊണ്ട് Meinhoff എന്ന ഇടതു പക്ഷ പ്രവര്‍ത്തക തന്‍റെ കോളങ്ങളില്‍ എഴുതുന്നു ..അതിനു വന്‍ രീതിയില്‍ ജന സമ്മിതി ലഭിക്കുന്നു …പ്രതിഷേധത്തിന്റെ കാറ്റ് ആഞ്ഞു വീശി ഗുഡ്റണ്‍,ബാദേര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു തുണി കട കത്തിക്കുന്നു …ജന ശ്രദ്ധ ലഭിച്ച അവരുടെ പ്രവര്‍ത്തിയില്‍ നിന്നും Meinhoff ന്‍റെ തൂലികയുടെ ശക്തിയില്‍ നിന്നും ലഭിച്ച ജന സമ്മതിയില്‍ അവരെ വെറുതെ വിടുന്നു അമേരിക്ക വിയട്നാമില്‍ നടത്തിയ ആക്രമണങ്ങള്‍ ,ഇസ്രായേലിന്റെ ആക്രമണങ്ങള്‍ എല്ലാം ആ സമയത്തെ ജന സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നു …ജനങ്ങള്‍ ഭരണ കൂടാതെ ഒരു ശത്രുവിനെ എന്നത് പോലെ കാണുന്നു ….തന്നോട്  വിശ്വസ്തതയില്ലാത്ത ഭര്‍ത്താവിനെ വിട്ട് തന്‍റെ രണ്ടു കുട്ടികളോടും കൂടി Meinhoff തന്‍റെ വീട് വിടുന്നു …ഗുഡ്റണ്‍,ബാദേര്‍ എന്നിവരോടൊപ്പം Meinhoff തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു ..

  എന്നാല്‍ ഒരു ദിവസം പോലീസിന്റെ പിടിയില്‍ ആയ ബാദേറിനെ സഹായിക്കാനായി  Meinhoff തന്‍റെ പത്ര പ്രവര്‍ത്തനത്തില്‍ ഉള്ള സ്വാധീനം ഉപയോഗിക്കുന്നു ..അനീതിക്കെതിരെ  പോരാടുന്ന ഒരു സംഘടന എന്ന നിലയില്‍ ജനങ്ങളുടെ ഇടയില്‍ ലഭിച്ച പ്രശസ്തി എന്നാല്‍ അവരെ കൊണ്ടെത്തിച്ചത് ആക്രമങ്ങളുടെ വഴിയിലേക്കാണ്‌ …ധാരാളം യുവാക്കള്‍ ചോരത്തിളപ്പില്‍ സംഘടനയുടെ ഭാഗം ആയെങ്കിലും ജനങ്ങള്‍ അവരെ വെറുത്തു തുടങ്ങിയിരുന്നു …തങ്ങളുടെ ആയുധ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുവാനായി അവര്‍ പാലസ്തീന്‍ തീവ്രവാദികളോടൊപ്പം ചേരുന്നു ..എന്നാല്‍ മതപരമായുള്ള ചട്ട കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍കാരുമായി ഒത്തു പോകാന്‍ RAF കാര്‍ക്ക് കഴിയുന്നില്ല ..എന്നാല്‍ തന്‍റെ കുട്ടികളുടെ രക്ഷയ്ക്കായി ,പിന്നീടൊരിക്കലും കാണാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും Meinhoff  അവരുടെ ഒപ്പം വിടുന്നു ..എന്നാല്‍ പിന്നീട് കുട്ടികള്‍ അവരുടെ പിതാവിന്റെ അടുക്കല്‍ തന്നെ എത്തി ചേരുന്നു …

പിന്നീട് കാണുന്നത് ജര്‍മനിയില്‍ മുഴുവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുക്കൊണ്ട് ആ സംഘടന നടത്തുന്ന ബാങ്ക് കൊള്ളകള്‍  ആണ് ..പെട്ര എന്ന അവരുടെ പ്രവര്‍ത്തകന്റെ മരണം അവരെ രോഷാകുലരാക്കുന്നു ..അവര്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നു .എന്നാല്‍ അത് അവരെ ജനങ്ങളുടെ ഇടയില്‍ നിന്നും കൂടുതല്‍ അകല്ച്ചയിലേക്ക് നയിക്കുന്നു ..ഈ അവസരം മുതലെടുത്ത ഭരണകൂടം RAF പ്രവര്‍ത്തകരെ വേട്ടയാടാന്‍ തുടങ്ങുന്നു ..അതിനു ജനങ്ങളുടെ സഹായവും ലഭിക്കുന്നു …പ്രവര്‍ത്തകര്‍ പലരും പോലീസിന്റെ പിടിയില്‍ ആകുന്നു ….ഗുഡ്റണ്‍,ബാദേര്‍ ,Meinhoff  എന്നിവര്‍ ഉള്‍പ്പടെ പല പ്രമൂഖരും പോലിസ് പിടിയില്‍ ആകുന്നു …എന്നാല്‍ അടുത്ത കാലഘട്ടത്തിന്‍റെ വിമോചന പോരാളികള്‍ ആയി RAF ല്‍ ആകൃഷ്ടരായ യുവാക്കള്‍ സഞ്ചരിക്കുന്ന പാത അതിലും ഭീകരം ആയിരുന്നു ..ജയിലില്‍ അടയ്ക്കപ്പെട്ട ഗുഡ്റണ്‍,ബാദേര്‍ ,Meinhoff  തുടങ്ങിയവരുടെ സജീവ പ്രവര്‍ത്തകരുടെ ബാക്കി ഉള്ള ജീവിതവും രണ്ടാം തലമുറയില്‍ പെട്ട RAF അനുഭാവികളുടെ ജീവിതവും ആണ് ബാക്കി ചിത്രം …

 കഥ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയ സിനിമ എന്ന തോന്നല്‍ ഉണ്ടാവുക സാധാരണം ..എന്നാല്‍ അതില്‍  ഉപരി പ്രവര്‍ത്തകരുടെ ജീവിതത്തിലേക്കുള്ള എത്തി നോട്ടങ്ങള്‍ ,ആവേശത്തിന്റെ പുറത്തു സംഘടനയില്‍ പ്രവര്‍ത്തിച്ച യുവാക്കളുടെ ജീവിതങ്ങള്‍ എല്ലാം :ചിത്രത്തിന്‍റെ പൊതുവായി വരും എന്ന് പലരും പ്രതീക്ഷിച്ച ഒരു രാഷ്ട്രീയ സിനിമ എന്ന നിലയില്‍ നിന്നും മറ്റൊരു തലത്തിലേക്ക് മാറ്റി ..അപ്പോള്‍ ഒരു ഡ്രാമയുടെ മുഖം കാണിച്ച ഈ ചിത്രം എന്നാല്‍ വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന കുട്ടാ കൃത്യങ്ങളിലൂടെ ഒരു ക്രൈം ത്രില്ലര്‍ ആയും അനുഭവപ്പെടുന്നു …ചരിത്ര സംഭവങ്ങളോട് വളരെ അധികം അടുത്ത് ഉള്ള ഒരു സമീപനം മൂലം ഒരു ചരിത്ര സിനിമ എന്ന നിലയിലും പ്രാധാന്യം ഉള്ള ചിത്രം ..ആപല്‍ക്കരമായ രംഗങ്ങള്‍ ഒരു ആക്ഷന്‍ ചിത്രം എന്ന പ്രതീതിയും നല്‍കുന്നു ..മൊത്തത്തില്‍ രണ്ടര മണിക്കൂര്‍ ഈ ചിത്രം സഞ്ചരിക്കുന്ന വഴികള്‍ ശ്രദ്ധിച്ചാല്‍ മതി ഈ ചിത്രത്തിന്‍റെ നിലവാരം മനസ്സിലാക്കാന്‍ …തീര്‍ച്ചയായും ലോകത്തില്‍ ഇന്ന് വരെ ഇറങ്ങിയ സിനിമകളില്‍ മഹത്തരമായ ഒരു സ്ഥാനത്തിനു അര്‍ഹത ഈ ചിത്രത്തിനുണ്ട് ..

 പലപ്പോഴും ശ്രദ്ധിച്ച ഒന്നുണ്ട് ..ജര്‍മനിയില്‍ നിന്നും ഇറങ്ങിയ ചിത്രങ്ങള്‍ പലപ്പോഴും നിലവാരം ഉള്ള സിനിമകളുടെ പട്ടികയില്‍ പെടുത്തി പലപ്പോഴും കണ്ടിട്ടില്ല ..എന്നാല്‍ തീര്‍ച്ചയായും അവര്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ,അവരുടെ വീക്ഷണങ്ങള്‍ ഒരിക്കലും മറ്റു ഭാഷകളില്‍ കാണുവാന്‍ സാധിക്കില്ല …അപകടകരമായ പ്രവര്‍ത്തികള്‍ മനസ്സിനെ സുഖിപ്പിക്കുന്ന ഒരു കാലത്ത് നടക്കുന്ന സംഭവങ്ങള്‍,തങ്ങളുടെ ആശയ പരാജയത്തിലേക്ക് എത്തി ചേര്‍ന്നു എന്ന് മനസ്സിലാകുന്നിടത് തുടങ്ങുന്നു അടുത്ത തലമുറയുടെ പ്രവര്‍ത്തനങ്ങള്‍ …എന്ന് ഭരണ കൂടങ്ങള്‍ ഭയപ്പെട്ടിരുന്ന ജനങ്ങള്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ,പലരുമായുള്ള ആശയ കുഴപ്പത്തില്‍ അവരുടെ ലക്ഷ്യങ്ങളെ തകര്‍ക്കുന്നു ….മരണങ്ങളുടെ പിന്നില്‍ ഉള്ള യദാര്‍ത്ഥ സംഭവങ്ങള്‍ പലരും പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാന്‍ ആണ് ഉപയോഗിച്ചത് ..ആത്മഹത്യകള്‍ പലപ്പോഴും പ്രവര്‍ത്തകരെ രക്തസാക്ഷികള്‍ ആക്കി …ജര്‍മന്‍ ഭാഷയില്‍ ഇറങ്ങിയ സിനിമയുടെ അതെ പേരില്‍ ഉള്ള പുസ്തകം ആയിരുന്നു സിനിമയ്ക്ക് പ്രചോദനം എങ്കിലും ആ സമയത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഭാവങ്ങള്‍ക്ക് ഒരു മാറ്റവും നല്‍കാതെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് …തീര്‍ച്ചയായും ഞാന്‍ കണ്ടത്തില്‍ വച്ച് മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെ ആണ് ഇതിനു സ്ഥാനം …ചുവപ്പിന്‍റെ രാഷ്ട്രീയം എനിക്ക് ഇഷ്ടമല്ലെങ്കില്‍ പോലും ചിത്രങ്ങളില്‍ ഇത്തരം ആശയങ്ങള്‍ കടഞ്ഞെടുക്കുന്ന ഒ/രു വികാരം പലപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറം  ആയിരിക്കും …എന്നിരുന്നാലും ഈ ചിത്രം ഒരിക്കലും ഈ സംഘടനയെ വെള്ള പൂശാന്‍ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയം ആണ് .. …

  An absolute superb movie based on a period in Germany about RAF (Red Army Faction).It all started as a noble cause as a protest against the visiting of the Shah of Iran,who was notorious for his rule in Iran.A group of young people under Gudrun and Bader torched a department store.But the left activist Meinhoff was there to save them from their trials with her writings.The team regained a powerful impact on the people.Leaving her unfaithful husband,Meinhoff left the house to stay with the group.Under the leadership of Baader and Gudrun ,they began a new era in Germany.They were getting ready for a revolution.At that time,Baader was arrested by the cops..But later ,an organised drama with Meinhoff’s help they were able to free him.But with that they went for military training in Palestine.But  strict life styles of the Palestine militants made them to movie from it.Then the group reaches back to Germany and there they started a series of bank robberies which made them become enemies of common people.The government utilized the situation and with the help of people,they were able to take them before the law.The rest of the story deals mainly with what had happened to the faction members and the future of RAF.This is one of the best movies I have ever watched.It has everything..drama,action,crime,thriller,love,lust ..A complete package …will love this movie to the core if you have 2 and a half hours to spend.My rating for this movies is 9/10 !!

  More reviews @ http://www.movieholicviews.blogspot.com

42.ENTER NOWHERE (ENGLISH,2011)

ENTER NOWHERE (ENGLISH,2011),  Mystery | Thriller ,Dir:-Jack Heller ,ing :- Katherine WaterstonScott EastwoodSara Paxton

 പല ചിത്രങ്ങള്‍ക്കും വിഷയമായ ഒരു കോണ്‍സെപ്റ്റ് ആണ് “ബട്ടര്‍ഫ്ലൈ എഫക്റ്റ് “.ഒരു ചിത്രശലഭത്തിന്റെ ചിറകടിയ്ക്കു പോലും പ്രപഞ്ചത്തില്‍ വളരെയധികം മാറ്റം വരുത്താന്‍ സാധിക്കും എന്നാണ് അതിന്‍റെ രത്നച്ചുരുക്കം .. ഇതിനെ പിന്‍പറ്റി വന്ന ചിത്രങ്ങള്‍ ആണ് “The Butterfly Effect Series”,”Donnie Darko Series” ..പിന്നെ കമലഹാസന്റെ ദശാവതാരം തുടങ്ങിയവ …ലോകത്തില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും മനുഷ്യന്റെ ജീവിതം മാറ്റി മറിയ്ക്കാന്‍ മതിയാകും എന്നായിരുന്നു ഈ സിനിമകളില്‍ എല്ലാം …ഓര്‍മയില്ലേ ദശാവതാരത്തിലെ ചിറകടിച്ചു പറക്കുന്ന ചിത്രശലഭത്തെ ??The Butterfly Effect Series,Donnie Darko Series ല്‍ ഒക്കെ ഇത്തരം ചലനങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ ആണ് പ്രതിപാധിചിരുന്നത് …

  ഇനി കഥയിലേക്ക് ….ഒരു കടയില്‍ മോഷണം നടത്താന്‍ പോകുന്ന ഒരു പെണ്‍കുട്ടിയും കാമുകനും മോഷണത്തിന് ശേഷം കാമുകന്‍ പുറത്തു പോയെങ്കിലും അവിടത്തെ സേഫ് മോഷ്ടിക്കാന്‍ ആ പെണ്‍ക്കുട്ടി തീരുമാനിക്കുന്നു ..എന്നാല്‍ കടയില്‍ ഉള്ള ആള്‍ ആ സേഫ് തുറക്കുമ്പോള്‍ കാണുന്നത് അവള്‍ക്കു താങ്ങാവുനതിന്റെ അപ്പുറം ആണെന്ന് പറയുന്നു …അടുത്ത സീന്‍ …..ഒരു കാട്ടില്‍ ഉറക്കത്തില്‍ നിന്നും എണീറ്റ സമാന്ത കാണുന്നത് താന്‍ ഒരു ചെറിയ വീടിന്റെ മുന്നില്‍ കിടക്കുന്നതായാണ് …കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ടോം എന്ന യുവാവ് അവിടെ എത്തുന്നു …ഭര്‍ത്താവിന്റെ കൂടെ കാറില്‍ വന്ന തങ്ങള്‍ വണ്ടിയ്ക്കു പ്രശ്നം ഉണ്ടായപ്പോള്‍ ഭര്‍ത്താവ് ശരി ആക്കാന്‍ വേണ്ടി ആരെയെങ്കിലും അന്വേഷിച്ചു പോയെന്നും എന്നാല്‍ തിരികെ വരാത്തതിനാല്‍ താന്‍ തേടി ഇറങ്ങിയതാനെന്നും പറയുന്നു …സമാന്ത ഗര്‍ഭിണി ആണ് …ടോം വണ്ടിയിലെ ഇന്ധനം തീര്‍ന്നപ്പോള്‍ ആ കാട്ടില്‍ പെട്ട് പോയതാണെന്നും പറയുന്നു ..ഒരു പഴയ ഹാം റേഡിയോ അല്ലാതെ പുറം ലോകം ആയി ബന്ധപ്പെടാന്‍ ഉള്ള ഒന്നും അവരുടെ കയ്യില്‍ ഇല്ലായിരുന്നു …ഔ ദിവസം കഴിഞ്ഞപ്പോള്‍ ജോഡി എന്ന ഒരു സ്ത്രീ ആ വീടിന്‍റെ മുന്നില്‍ ഉറക്കം എണീക്കുന്നു …അവരെ സമാന്ത സഹായിക്കുന്നു…എന്നാല്‍ സ്വഭാവ ദൂഷ്യകാരിയായ ജോഡി ആദ്യം അവരുമായി വഴക്കുണ്ടാക്കുന്നു …എന്നാല്‍ പതുക്കെ ജോടിയും അവരുടെ കൂടെ സഹകരിക്കാന്‍ തുടങ്ങുന്നു …

   എന്നാല്‍ ഒരു ദിവസം അവര്‍ ഓരോരുത്തരും എങ്ങോട്ട് പോയതാണെന്ന് ഉല ഒരു സംസാരത്തിനിടയില്‍ മൂന്നു പേരും എങ്ങോട്ട് പോവുകയാണെന്ന് പറയുന്നതിനിടയില്‍ മൂന്നു പേരും തങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം ഏതാണെന്ന് പറയുന്നതില്‍  കണ്ഫ്യൂഷന് ഉണ്ടാകുന്നു ..ആകെ മൊത്തം ആശയക്കുഴപ്പത്തില്‍ ആയ അവര്‍ ആര് പറയുന്നതാണ് സത്യം എന്നറിയാതെ കുഴയുന്നു…അവസാനം അവര്‍ അവിടെ നിന്നും യാത്ര തിരിക്കാന്‍ തീരുമാനിക്കുന്നു..അവര്‍ എത്തി ചേരുന്നത് കാടിന് നടുവില്‍ ഉള്ള ഒരു യുദ്ധ ബങ്കറില്‍ ആണ് ..അവിടെ അല്‍പ്പ സമയം ചിലവഴിച്ച അവര്‍ വീണ്ടും യാത്ര തുടങ്ങുന്നു …എന്നാല്‍ ആ യാത്ര അവസാനിക്കുന്നത് അവര്‍ യാത്ര തുടങ്ങിയ ആ ചെറിയ വീടിന്‍റെ മുന്നില്‍ തന്നെയായിരുന്നു …തങ്ങളുടെ ചുറ്റും എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകാതെ അവര്‍ വീണ്ടും കുഴയുന്നു …പിന്നീട് അവര്‍ ബങ്കറില്‍ നിന്നും കിട്ടിയ വൈന്‍ കുടിക്കുമ്പോള്‍ വര്‍ഷത്തെ പറ്റി ഉള്ള സംസാരം ഉണ്ടാകുന്നു …എന്നാല്‍ അവര്‍ ഒരു ദുരിത സത്യം മനസ്സിലാക്കുന്നു …മൂന്ന് പേരും മൂന്നു സ്ഥലത്ത് ആണെന്നത് പോലെ അവര്‍ മൂന്നു പേരും മൂന്ന് കാലഘട്ടത്തിലും ആണ് ..സമാന്ത 1962 ലും ,ടോം 2012 ലും ,ജോഡി 1985 ലും … എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന അവര്‍ക്ക് അന്ന് വൈകിട്ട് ഒരാളെ കണ്ടു മുട്ടുന്നു …ആ കണ്ടു മുട്ടലുകള്‍ അവരെ കൊണ്ടെത്തിക്കുന്നത് അവര്‍ ആ സ്ഥലത്ത് എന്തിനായി വന്നു എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായിരുന്നു …ആ ഉത്തരം ആണ് ബാക്കിയുള്ള ഈ Mystery ചിത്രത്തിന്‍റെ കഥ ….

  ഒന്നര മണിക്കൂര്‍ നമ്മളെ ശ്വാസമടക്കി ഈ ചിത്രം കാണുവാന്‍ ഈ ചിത്രത്തിന്‍റെ സംവിധായകന് കഴിഞ്ഞിട്ടുണ്ട് ..മാത്രമല്ല നല്ലൊരു mystery ത്രില്ലര്‍ ആണ് ഇ ചിത്രം…ജീവിതത്തിലെ ചില സംഭവങ്ങള്‍ ചെന്നവസാനിക്കുന്നത് തലമുറകളെ മാറ്റി മറിയ്ക്കാന്‍ കഴിവുള്ള അവസ്ഥകളിലേക്ക് ആയിരിക്കും ..ആദ്യ സംഭവം എത്ര ചെറുതാണ് എങ്കിലും അതിനു ഒരു മാറ്റവും ഇല്ലാ…എന്തായാലും Enter Nowhere ചെറിയ ബട്ജറ്റില്‍ ഇറങ്ങിയ മികച്ച ഒരു ത്രില്ലര്‍ ആണെന്ന് നിസ്സംശയം പറയാം ..

 Enter Nowhere is a psycho thriller based on the  popular concept of Butterfly effect.Many polpular  movies were released based on this concept such as The Butterfly Effect Series,Donnie Darko Series etc. This theory emphasize on the concept that even miniature changes in a stable environment could bring about a lot of changes.The movie starts of with two lovers robbing a department store and when they were about to leave,the girl asked the shopkeeper to open the safe.But he told her that she could not digest  what was inside it.Then a scene later,a pregnant woman named Samantha is seen lying in front of a cabin in the woods.Later she meets Tom who was also trapped inside the forest like her due to some car trouble.days later another woman Jody also comes to the cabin in a similar manner as Samantha’s.Though reluctant at first to mingle with the 2 inmates,she later got to co operate with them.Days later when there was  a conversation on how they reached that place and about their destinations,three off them got confused as none was not in the place where they thought off.
  At last they decide to leave the place.But on their way,they happened to be in a war bunker.They took the wines and other necessary things from the bunker and alas! ,when they went out they were in front of the same cabin in the woods where they left off.later there was a confusion in the years which they were living.Samantha was from 1962,Tom was from 2012 and Jody was from 1984.they were lost in their confusions.that night a stranger came to their place.Could he solve all their problems.Can he save them and tell them the truth??The rest of the movies this missing links.

  It was a nice thriller made with a low budget.Though couldn’t recommend for all this movie is for the ones who loves those mystery stuffs.I will rate it by a 8/10 !!

More reviews @ http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started